നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ സയൻറിസ്റ്റ് തസ്തികയിലെ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 22 വരെ നീട്ടി. 340 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
സയൻറിസ്റ്റ് -ബി തസ്തികയിൽ 81 ഒഴിവുകളും (ജനറൽ-42, ഒ.ബി.സി-21, എസ്.സി-12, എസ്.ടി-ആറ്) സയൻറിഫിക് അസിസ്റ്റൻറ്/ടെക്നിക്കൽ അസിസ്റ്റൻറ് എ തസ്തികയിൽ 259 ഒഴിവുകളുമാണുള്ളത്. (ജനറൽ-133, ഒ.ബി.സി-69, എസ്.സി-38, എസ്.ടി-19).
കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷനിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക്, എം.എസ്സി ഫിസിക്സ് അല്ലെങ്കിൽ എം.എസ്സി ഇലക്ട്രോണിക്സ്/അൈപ്ലഡ് ഇലക്ട്രോണിക്സും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് സയൻറിസ്റ്റ്- ബി തസ്തികയിൽ അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത.
ഫിസിക്സ്, ഇലക്ട്രോണിക്സ്, അൈപ്ലഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ ആൻഡ് നെറ്റ്വർക്കിങ് സെക്യൂരിറ്റി, സോഫ്റ്റ്വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെൻറ്, ഇൻഫർമാറ്റിക്സ്, കമ്പ്യൂട്ടർ മാനേജ്മെൻറ്, ബേയാ ഇൻഫർമാറ്റിക്സ്, റിമോട്ട് സെൻസിങ്, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, മാത്തമാറ്റിക്സ്, അൈപ്ലഡ് മാത്തമാറ്റിക്സ്, ഒാപറേഷൻസ് റിസർച്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂേട്ടഷനൽ ലിംഗ്വിസ്റ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, ഡിസൈൻ കോഴ്സുകളിലോ ഇവയുടെ കോമ്പിനേഷൻ കോഴ്സുകളിലോ എം.എസ്സി/എം.എസ്/എം.സി.എ/ബി.ഇ/ബി.ടെക് യോഗ്യതയുള്ളവർക്കാണ് സയൻറിഫിക് അസിസ്റ്റൻറ്/ടെക്നിക്കൽ അസിസ്റ്റൻറ് എ തസ്തികയിൽ അപേക്ഷിക്കാനാവുക. നിയമിക്കപ്പെടുന്നവർ ഇന്ത്യയിലെവിടെയും ജോലിചെയ്യാൻ ബാധ്യസ്ഥരാണ്.
അപേക്ഷിക്കേണ്ട വിധം: http://apply-delhi.nielit.gov.in/ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 800 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും ഫീസില്ല.
കേരളത്തിൽ തിരുവനന്തപുരമാണ് എഴുത്തുപരീക്ഷാകേന്ദ്രം. അഭിമുഖം ഡൽഹിയിലാണ് നടക്കുക. സംശയങ്ങൾക്ക് recruitnic@nielit.gov.in ലേക്ക് ഇ-മെയിൽ അയക്കാം. കൂടുതൽ വിവരങ്ങൾക്ക്
http://apply-delhi.nielit.gov.in/ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.