മ്യൂച്ചൽ ഫണ്ടുകളിൽ നിന്നുള്ള പണമൊഴുക്ക് തുടരുന്നു

മുംബൈ: ഇന്ത്യയിൽ കോവിഡ് രൂക്ഷമായി തുടരുന്നതിനിടെ മ്യൂച്ചൽ ഫണ്ടുകളിൽ നിന്നുള്ള പണമൊഴുക്ക് തുടരുന്നു. ആഗസ്റ്റിൽ മാത്രം വിവിധ ഫണ്ടുകളിൽ നിന്ന് 4,000 കോടിയാണ് ഒഴുകി പോയത്. കഴിഞ്ഞ വർഷം ഇത് 2,480 കോടി മാത്രമായിരുന്നു. അസോസിയേഷൻ ഒാഫ് മ്യൂച്ചൽ ഫണ്ടസ് ഇൻ ഇന്ത്യ(ആംഫി)യാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്.

ഇക്വുറ്റി ഫണ്ടുകളിൽ നിന്നും ലാർജ് കാപ്പ് ഫണ്ടുകളിൽ നിന്നുമാണ് വലിയ രീതിയിൽ പണം പിൻവലിക്കപ്പെട്ടത്. ലാർജ് കാപ് ഫണ്ടുകളിൽ നിന്ന് 1,553 കോടിയാണ് പിൻവലിക്കപ്പെട്ടത്. മ്യൂച്ചൽഫണ്ടുകളിൽ നിന്ന് നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതാണ് പണമൊഴുക്കിനുള്ള പ്രധാനകാരണമെന്നാണ് വിലയിരുത്തൽ.

ആഗസ്റ്റിൽ ഇന്ത്യൻ ഒാഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 2.84 ശതമാനവും ബോംബെ സൂചിക സെൻസെക്സ് 2.72 ശതമാനവും നേട്ടമുണ്ടാക്കി. ഇതോടെ ഇക്വുറ്റി മ്യൂച്ചൽഫണ്ടുകളിൽ നിന്നുള്ള പണമൊഴുക്ക് വർധിക്കുകയായിരുന്നു.

കോർപ്പറേറ്റുകൾ പണം താൽക്കാലികമായി നിക്ഷേപിക്കുന്ന ഡെബ്റ്റ് ഫണ്ടുകളിൽ നിന്നും വലിയ രീതിയിൽ പണം പിൻവലിക്കപ്പെട്ടിട്ടുണ്ട്. 9,000 കോടിയാണ് ഡെബ്റ്റ് ഫണ്ടുകളിൽ നിന്ന് ഒഴുകി പോയത്. ഹൈബ്രിഡ് ഫണ്ടുകളിലും സമാനസാഹചര്യമാണ് നിലനിൽക്കുന്നത്. ഡിസംബർ വരെ മ്യൂച്ചൽ ഫണ്ടുകളിൽ വലിയ രീതിയിൽ പണമെത്താൻ സാധ്യതയില്ലെന്നാണ് ആംഫിയുടേയും വിലയിരുത്തൽ.

Tags:    
News Summary - AMFI August Data: MF industry registers outflows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT