കോവിഡാനന്തര ലോകം ഇന്നത്തെ നിലയിലായിരിക്കില്ല എന്നൊരു തിരിച്ചറിവിലേക്ക് നാം എത്തിക്കഴിഞ്ഞു. ഇപ്പോൾ ഏറ്റവും മുൻഗണന അതിജീവനത്തിനാണ്. അതിലൂടെ ലക്ഷ്യമിടുന്നത ാവെട്ട ഭാവിയിലെ വിജയവും. ലോകമാകെ ഇൗ മഹാമാരിയിൽ അടച്ചു പൂട്ടിക്കിടക്കുേമ്പാൾ ര ണ്ടു കാര്യങ്ങളാണ് വ്യക്തമാവുന്നത്.
ഒന്ന്, ആരോഗ്യ അടിയന്തരാവസ്ഥ ചുരുങ്ങിയത് രണ ്ടുകൊല്ലം എങ്കിലും നീണ്ടേക്കാം. ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നത് വരെ ഇൗ സ്ഥിതി തുടര ാം.
രണ്ട്, കോവിഡ് 19 കേവലം ആസ്തി മൂല്യങ്ങളെയോ ഒാഹരി വിപണികളെയോ മാത്രമല്ല, യഥാർഥ ജ ീവിതത്തെയും പ്രവർത്തനങ്ങളെയും കൂടിയാണ് ബാധിക്കുന്നത്. അതേസമയം കോവിഡാനന്തര ലേ ാകം നാലാമത് വ്യവസായ വിപ്ലവത്തിന് ഗതിവേഗം കൂട്ടുകയും സമസ്ത മേഖലകളുടെയും ഡിജിറ്റ ൽവത്കരണത്തിനിടയാക്കുകയും ചെയ്യും.
സമൂഹത്തിൽ കോവിഡ് വരുത്തിയേക്കാവുന്ന മ റ്റ് മാറ്റങ്ങളിലൂടെ:
1-പരമ്പരാഗത വ്യവസായ വാണിജ്യ മേഖകളെല്ലാം സ്തംഭിക്കുന്ന ഇൗ കാലത്തും സൂം മുതൽ ഗൂഗിൾ വരെയുള്ള സാേങ്കതികവിദ്യ കമ്പനികൾ മുന്നേറുകയാണ്.
2-കോവിഡാനന്തര ലോകത്ത് ടെക് കമ്പനികളാവും ലോകത്തെ നയിക്കുക
3-എല്ലാം വീട്ടിലേക്ക് ചുരുക്കാൻ കോവിഡിന് കഴിഞ്ഞെങ്കിൽ തുടർന്നും അതിന് സഹായകമായ സാങ്കേതിക വിദ്യകൾ രൂപപ്പെട്ടേക്കാം.
4-എത്രയും പെട്ടന്ന് മരുന്നുകളും വാക്സിനും കണ്ടെത്താൻ നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സഹായം തേടാം.
5-വീട്ടിലിരുന്ന് ചികിത്സ തേടാനുള്ള ടെലിമെഡിസിൻ സാധ്യത വിപുലമായി
6-വൈറസിനെ അകറ്റി നിർത്താൻ കൂടുതൽ റോബോട്ടുകൾ, യന്ത്രങ്ങൾ എന്നിവ മതിയെന്ന് കമ്പനികൾ തിരിച്ചറിഞ്ഞു.
7-ആശയവിനിമയ രീതികളിലെല്ലാം മാറ്റം വരാം.
8-വിദ്യാഭ്യാസ രീതികളിലായിരിക്കും പ്രധാന മാറ്റം. ലോകമാകെ സ്കൂളുകൾ അടച്ചതോടെ ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് വീടുതന്നെ സ്കൂളായി മാറി. ടെലിവിഷൻ ലൈവുകളും മൊബൈൽ ആപ്പുകളുമുൾപ്പെടെ ഉപയോഗപ്പെടുത്തി ‘എവിടെനിന്നും ഏതുസമയത്തും’ പഠിക്കാം എന്നരീതിയിലേക്ക് വിദ്യാഭ്യാസം മാറി.
9-വിദ്യാഭ്യാസം പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള രാജ്യങ്ങളിലും പ്രസാധകരും വിദ്യാഭ്യാസ വിചക്ഷണരും സാേങ്കതികവിദ്യ ദാതാക്കളും ടെലികോം നെറ്റ്വർക് ഒാപറേറ്റർമാരും ഉൾപ്പെടുന്ന കൂട്ടായ്മയുടെ ബദൽ പഠന സാഹചര്യങ്ങൾ ഭാവി പ്രവണതയായി രൂപപ്പെട്ടേക്കാം.
10-തീരുമാനമെടുക്കൽ, ക്രിയാത്മക പ്രശ്ന പരിഹാരം, സർവോപരി സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങി വിദ്യാർഥികൾ ആർജിക്കേണ്ട കഴിവുകളെ കോവിഡ് കാലം ഓർമിപ്പിക്കുന്നു.
11-ജോലിക്കുപോവാതെ വീട്ടിലിരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന സർക്കാർ അവർക്ക് ആവശ്യമായവ ലഭ്യമാക്കാനും ശ്രമിക്കണം.
12-അമിതമായി ചൈനയെ ആശ്രയിക്കരുതെന്ന തിരിച്ചറിവും കോവിഡ് തരുന്നു.
13-പ്രതിരോധവും സുരക്ഷയും പോലെ തന്ത്രപ്രധാന വിഷയമായി ആരോഗ്യവും മാറി.
14-അവശ്യ ഉൽപന്നങ്ങളുടെ തദ്ദേശീയ നിർമിതിയെ രാജ്യം പ്രോത്സാഹിപ്പിക്കണം.
15-എ.ടി, ബി.ടി, മെഡിക്കൽ ടൂറിസം തുടങ്ങി പല മേഖലകളിലുമുള്ള മേധാവിത്വം ഇന്ത്യക്ക് അവസരമാണ്.
16-വിഭവ ലഭ്യതക്കായി ചൈനയേയോ യൂറോപ്യൻ രാജ്യങ്ങളെയോ ആശ്രയിക്കുന്ന ആഗോളീകൃത നയമാതൃകക്ക് ബദൽ തേടേണ്ടിവരും.
17-രാഷ്ട്രീയക്കാരല്ലാത്ത ശാസ്ത്രജ്ഞരും വിദഗ്ധരുമുൾപ്പെടുന്ന കമീഷനെ ദേശീയ തലത്തിൽ നിയോഗിക്കണം. അതുവഴി പൊതുജനാരോഗ്യ മേഖലയെ ബലപ്പെടുത്താനും സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ ലഘൂകരിക്കാനുമാവും.
18-ഇൗ മഹാവ്യാധി യുദ്ധകാലത്തിൽനിന്ന് വ്യത്യസ്തമാണ്, പക്ഷേ നാം ഒരുമിച്ച് നിൽക്കേണ്ടതുണ്ട്.
19- എല്ലാം കഴിയുേമ്പാൾ വ്യത്യസ്തമായ ഒരുലോകത്തെ വ്യത്യസ്തരായ മനുഷ്യരായിരിക്കും നാം.
( ആകാശ് എജുക്കേഷനൽ സർവിസസ് ലിമിറ്റഡിൻെറ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും പ്രേചാദന പ്രഭാഷകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.