ന്യൂഡൽഹി: നികുതി തർക്ക പരിഹാരത്തിനുള്ള വിവധ് സേ വിശ്വാസ് പദ്ധതിയിലൂടെ സർക്കാറിന് ഇതുവരെ നികുതിയായി ലഭിച്ചത് 72,480 കോടി. ഇതുപ്രകാരം 45,855 ഡിക്ലറേഷനുകളാണ് ലഭിച്ചത്. പൊതുമേഖല കമ്പനികൾ ഒരു ലക്ഷം കോടിയുടെ നികുതി തർക്കങ്ങൾ പദ്ധതി പ്രകാരം തീർപ്പാക്കി.
വിവധ് സേ വിശ്വാസ് പദ്ധതിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടിയിരുന്നു. കോവിഡിൻെറ പശ്ചാത്തലത്തിൽ 2021 മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. അതേസമയം ഡിസംബർ 31നകം ഇതുമായി ബന്ധപ്പെട്ട ഡിക്ലറേഷനുകൾ നൽകണം.
തർക്കത്തിലുള്ള നികുതി, പലിശ, പിഴ അല്ലെങ്കിൽ മറ്റ് ചാർജുകൾ എന്നിവ അടക്കുന്നതിനായാണ് വിവിധ് സേ വിശ്വാസ് പദ്ധതി അവതരിപ്പിച്ചത്. ഇതുപ്രകാരം തർക്കത്തിലുള്ള നികുതി പൂർണമായും അതിൻെറ പലിശ അല്ലെങ്കിൽ മറ്റ് ചാർജുകൾ എന്നിവ 25 ശതമാനവും അടച്ചാൽ മതിയാകും. നികുതി തർക്ക കേസുകളിൽ തുടർന്നുള്ള നടപടികളും ഇല്ലാതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.