ന്യൂഡൽഹി: ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും നൽകാതെ മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ്. രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങഴെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം അവസാനിച്ചത്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പഴയ സ്കീമിലോ പുതിയ സ്കീമിലോ ഇളവുകൾ പ്രഖ്യാപിച്ചില്ല. നികുതിയിലും തീരുവയിലും ചെറിയ ഇളവുകൾക്ക് അപ്പുറത്തേക്ക് ഒന്നും ഉണ്ടായില്ല.
സമ്പൂർണ അവഗണനയാണ് ബജറ്റിൽ കേരളം നേരിട്ടത്. ധാതു ഇടനാഴിയും കടലാമ സംരക്ഷണ കേന്ദ്രവും ഒഴികെ കാര്യമായി ഒന്നും ധനമന്ത്രി കേരളത്തിന് നൽകിയില്ല. അതിവേഗ റെയിലിൽ കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകവും ഉൾപ്പെട്ടപ്പോഴും കേരളത്തെ അവഗണിച്ചു. ദീർഘകാലമായുള്ള എയിംസ് എന്ന ആവശ്യവും പരിഗണിച്ചില്ല.
LIVE UPDATES
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.