ന്യൂഡൽഹി: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥ. സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ ജി.ഡി.പിയിൽ 1.6 ശതമാനം വളർച്ചയാണ് ജി.ഡി.പിയിൽ ഉണ്ടായത്. 2020-21 സാമ്പത്തിക വർഷത്തിൽ ജി.ഡി.പിയിൽ 7.3 ശതമാനത്തിന്‍റെ കുറവുണ്ടായെന്നും സ്റ്റാറ്റസ്റ്റിക്കൽ ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകും. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നാല് ശതമാനമായി കുറഞ്ഞിരുന്നു. 11 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ജി.ഡി.പി വളർച്ചാ നിരക്കായിരുന്നു അത്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യത്തെ രണ്ട് പാദങ്ങളിലും കടുത്ത പ്രതിസന്ധിയാണ് ഇന്ത്യ അഭിമുഖീകരിച്ചത്. ആദ്യപാദത്തിൽ ജി.ഡി.പി 24 ശതമാനവും രണ്ടാം പാദത്തിൽ 7.5 ശതമാനത്തിേന്റയും കുറവുണ്ടായി. മൂന്നാം പാദത്തിൽ 0.5 ശതമാനത്തിന്‍റെ വളർച്ചയോടെയാണ് സമ്പദ്വ്യവസ്ഥ തിരിച്ചുവന്നത്.
2021-22 സാമ്പത്തിക വർഷത്തിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. കോവിഡ് രണ്ടാം തരംഗവും തുടർന്നുണ്ടായ ലോക്ഡൗണുകളുമാണ് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയുണ്ടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.