ന്യൂഡൽഹി: വെള്ളിഴാഴ്ച നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പെങ്കടുക്കാൻ ഡൽഹിയിലെത്തിയ കേരള ധനമന്ത്രി തോമസ് െഎസക് പാർലെമൻറിൽ നടന്ന നികുതി വിളംബര ചടങ്ങിൽ പെങ്കടുത്തില്ല. ഇത്രമാത്രം ആഘോഷിക്കാൻ ഇന്ത്യാ ചരിത്രത്തിൽ പുതിയയുഗം തുറക്കുന്ന സംഭവമൊന്നുമല്ല. വാറ്റിെൻറ അടുത്തപടി മാത്രമാണ് ജി.എസ്.ടി. രാഷ്ട്രീയ തീരുമാനമാണ് പെങ്കടുക്കാത്തതിെൻറ കാരണമെന്നും െഎസക് പറഞ്ഞു.
പ്രത്യേകിച്ച്, ആഘോഷം നടത്താൻ പറ്റിയ സന്ദർഭമല്ല രാജ്യത്തുള്ളത്. പശുവിെൻറ പേരിലും വ്യത്യസ്തതയുടെ പേരിലും ആർക്ക് ആരെയും കൊല്ലാം. ഒരു നടപടിയുമുണ്ടാകുന്നില്ല. ഇത്രയും കാലമെടുത്തു പ്രധാനമന്ത്രിക്ക് പശുവിെൻറ പേരിൽ ആരെയും കൊല്ലരുതെന്നു പറയാൻ. എന്നാൽ, പറഞ്ഞുതീരുന്നതിന് മുമ്പ് ഝാർഖണ്ഡിൽ ഒരാളെ കൊന്നു. ഇങ്ങനെയുള്ള അന്തരീക്ഷം ആഘോഷത്തിന് പറ്റിയതല്ല. ജി.എസ്.ടി നടപ്പാക്കിയാൽ രണ്ടു ശതമാനം ജി.ഡി.പി വളർച്ചയുണ്ടാകുമെന്നൊക്കെ പറയുന്നത് രാഷ്ട്രീയ പ്രചാരണമാണ്. പുതിയ തീരുമാനപ്രകാരം വില വർധനയുണ്ടാവേണ്ടതില്ല. അതേസമയം, ഉൗഹപ്പെരുപ്പത്തിന് സാധ്യമായേക്കാം. കേന്ദ്രം ശക്തമായ നടപടി സീകരിച്ചാലേ ഇത് ശരിയായി നടപ്പാകൂ. വേണ്ടത്ര തയാറെടുപ്പില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടു ദിവസംമുമ്പ് മാത്രമാണ് ജി.എസ്.ടി ചട്ടങ്ങൾ ഇറക്കിയത്. പലകാര്യങ്ങളിലും അവ്യക്തതകളുണ്ട്. നടത്തിപ്പു സംബന്ധിച്ച സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ കേരളത്തിലെ ചെക് പോസ്റ്റുകളിൽ പരിശോധനയുണ്ടാവില്ല. നികുതിയുമായി ബന്ധപ്പെട്ട പേപ്പറുകൾ വാഹനത്തിന് അടുത്തുവരുന്ന ഉദ്യോഗസ്ഥന് നൽകിയാൽ മതി. സംസ്ഥാനത്തിെൻറ മുഴുവൻ അതിർത്തികളിലും കാമറകൾ വെക്കാൻ പദ്ധതിയുണ്ട്. ഇേതാടെ, അതിർത്തി കടന്നുവരുന്ന വാഹനങ്ങളുടെ നമ്പറുകൾ കാമറ പിടിച്ചെടുക്കുകയും സ്വമേധയാ ഇ-വേ ബിൽ പരിശോധിക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.