അനിൽ അംബാനിക്ക് നികുതിയിളവ്; റഫാലുമായി ബന്ധമില്ല -കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: റഫാല്‍ പോർവിമാന ഇടപാട് തീരുമാനത്തിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് നികുതിയിളവ് നൽകിയെന്ന ആരോപണം നിഷേധിച്ച് കേന്ദ്ര സർക്കാർ. അംബാനിക്ക് നികുതിയിളവ് ലഭിച്ചതിൽ റഫാൽ കരാറുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. റഫാല്‍ ഇടപാട് നടന്ന സമയത്തല്ല കമ്പനിക്ക് നികുതിയിളവ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചു.

അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കി നല്‍കിയതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. അനിൽ അംബാനിയും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീൻ ഡ്രിയാെൻറ ഓഫീസും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് നൽകാൻ തീരുമാനിച്ചതെന്നും ഫ്രഞ്ച് പത്രം 'ലെ മോണ്‍ഡേ'യാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags:    
News Summary - Tax Waiver For Anil Ambani Center Government-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.