തിരുവനന്തപുരം: പെട്രോളിെൻറയും ഡീസലിെൻറയും വിലയുടെ പേരിൽ നടക്കുന്നത് നികുതികൊള്ള. ആഗോളമാന്ദ്യത്തെ തുടർന്ന് ഇന്ധനവില താഴ്ന്നതോടെ നികുതിവരുമാനം കുറയുന്നത് തടയാൻ ലക്ഷ്യമിട്ട് ഇവയുടെ എക്സൈസ് നികുതി 16 തവണയാണ് കേന്ദ്രം വർധിപ്പിച്ചത്. വിലകുറഞ്ഞതിെൻറ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ സർക്കാർ നികുതി വർധനയിലൂടെ കവർന്നെടുക്കുകയായിരുന്നു. അതായത് ശരാശരി 70 രൂപ പെട്രോൾ വില ഉണ്ടെന്ന് കരുതിയാൽ (വ്യാഴാഴ്ചയിലെ വില 74.24 രൂപ) അതിൽ 21.50 രൂപ കേന്ദ്രനികുതിയും 16 രൂപ സംസ്ഥാന നികുതിയുമായിരിക്കും. ബാക്കി തുക മാത്രമാണ് യഥാർഥത്തിൽ ഇന്ധനവില. വർധന വരുത്തിയില്ലെങ്കിലും സംസ്ഥാന സർക്കാർ 24 ശതമാനത്തോളം നികുതിയാണ് ഇൗടാക്കുന്നത്. പുറമെ ലിറ്ററിന് ഒരുരൂപ വീതം സെസും പിരിക്കുന്നു.
ഒന്നരലക്ഷം കോടി രൂപയാണ് ഇന്ധനനികുതിയിൽ കേന്ദ്ര സർക്കാറിന് അധികംലഭിച്ചതെന്നാണ് ലഭിക്കുന്ന കണക്കുകൾ. ക്രൂഡോയിൽ വിലയിടിയുമ്പോഴെല്ലാം എക്സൈസ് നികുതി വർധിച്ചതോടെ വിലയിടിവിെൻറ നേട്ടം ജനങ്ങൾക്ക് നൽകാതെ ഖജനാവിൽ മുതൽകൂട്ടുകയാണ് ചെയ്തത്. 2014ൽ പെട്രോളിെൻറ എക്സൈസ് നികുതി 9.20 രൂപയായിരുന്നു. ഇത് 2017 ജനുവരി ആയപ്പോഴേക്കും 21.48 രൂപയായി ഉയർന്നു. 133 ശതമാനം വർധന. ഡീസലിെൻറ എക്സൈസ് നികുതിയാകട്ടെ 3.46 രൂപയിൽനിന്ന് 17.33 രൂപയായി. 400 ശതമാനം വർധന. ഇന്ധനവില കുതിച്ചുയർന്ന കാലത്ത് അന്നത്തെ സംസ്ഥാന സർക്കാർ വർധിക്കുന്ന വിലയുടെ നികുതി ഒഴിവാക്കിയിരുന്നു. വില താഴ്ന്നതോടെ അത് പിൻവലിച്ചു. നികുതി പഴയപടിയാവുകയും ഒരുരൂപ സെസ് വരികയും ചെയ്തു.
യു.ഡി.എഫ് സർക്കാർ ഏർപ്പെടുത്തിയ സെസ് അല്ലാതെ സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചിട്ടില്ലെന്നും വിലക്കയറ്റത്തിെൻറ കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രത്തിെൻറ നികുതിയും മാത്രമാെണന്നും മന്ത്രി ഡോ. തോമസ് െഎസക് ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാറിെൻറ നികുതിയാണ് വിലക്കയറ്റത്തിന് കാരണമെന്ന് ബി.ജെ.പിയും ചില ശുദ്ധാത്മാക്കളും പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണിൽ റിഫൈനറിയിൽനിന്ന് 24.89 രൂപക്ക് വാങ്ങുന്ന പെട്രോൾ ഇന്ത്യൻ ഓയിൽ കോർപറേഷൻ വ്യാപാരികൾക്ക് വിൽപന നടത്തിയത് 27.33 രൂപക്കാണ്. 9.8 ശതമാനമായിരുന്നു മാർജിൻ. സെപ്റ്റംബറിലെ കണക്കെടുത്താൽ റിഫൈനറികളിൽനിന്ന് 26.65 രൂപക്കാണ് പെട്രോൾ വാങ്ങുന്നത്. വിൽക്കുന്നത് 30.70 രൂപക്കും. മാർജിൻ 15.19 ശതമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.