പി.എം കിസാൻ 23-ാം ഗഡു ലഭിച്ചില്ലേ? 2,000 രൂപ ലഭിക്കാത്ത കർഷകർ ഇങ്ങനെ ചെയ്താൽ മതി

നരേന്ദ്ര മോദി ജൂൺ 20ന് പശ്ചിമ ബംഗാളിലെ താരകേശ്വറിൽ നടന്ന ചടങ്ങിൽ പി.എം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 23-ാം ഗഡു ഡയറക്ട് വിതരണം ചെയ്തിരുന്നു. ബെനിഫിറ്റ് ട്രാൻസ്ഫർ വഴി രാജ്യത്തുടനീളമുള്ള 9.44 കോടിയിലധികം കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,880 കോടിയിലധികം രൂപയാണ് നേരിട്ട് കൈമാറിയത്.

പദ്ധതി പ്രകാരം, അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി (ഓരോ ഗഡുവും 2,000 രൂപ) ലഭിക്കുന്നു. നാല് മാസത്തിലൊരിക്കലാണ് ഈ തുക കർഷകരുടെ അക്കൗണ്ടുകളിലെത്തുന്നത്. 23-ാം ഗഡു ലഭിക്കാത്തതിന് ഇ-കെ.വൈ.സി പൂർത്തിയാകാത്തത്, ഭൂമി രേഖകൾ പരിശോധിക്കാത്തത്, അപേക്ഷയിലെ തെറ്റായ ബാങ്ക് വിവരങ്ങൾ തുടങ്ങിയ പല കാരണങ്ങളുണ്ടാകാം.

പി.എം കിസാൻ 23-ാം ഗഡു സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ഔദ്യോഗിക വെബ്സൈറ്റ് വഴി:

  • pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിലെ 'Know Your Status' എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആധാർ നമ്പർ, പി.എം-കിസാൻ ഐ.ഡി അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകുക.
  • ക്യാപ്‌ച നൽകി 'Get Status' എന്നതിൽ ക്ലിക്ക് ചെയ്യുക. പണം ലഭിച്ചിട്ടുണ്ടോ എന്നും തീയതിയും സ്റ്റാറ്റസും ഇവിടെ കാണാൻ സാധിക്കും.
  • പിഎം-കിസാൻ മൊബൈൽ ആപ്പ് വഴി:
  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പി.എം-കിസാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  • "Beneficiary Status" തെരഞ്ഞെടുത്ത് നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകി പരിശോധിക്കുക.

ബാങ്ക് അക്കൗണ്ട് വഴി:

  • ബാങ്കിൽ നിന്ന് വരുന്ന എസ്.എം.എസ് പരിശോധിക്കുക.
  • ബാങ്ക് ശാഖ സന്ദർശിച്ച് പാസ്ബുക്ക് അപ്‌ഡേറ്റ് ചെയ്യുക, അല്ലെങ്കിൽ മൊബൈൽ ബാങ്കിങ്/എ.ടി.എം വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കുക.

പണം ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യണം?

എല്ലാ യോഗ്യതകളും ഉണ്ടായിട്ടും പണം ലഭിച്ചിട്ടില്ലെങ്കിൽ താഴെ പറയുന്നവ ചെയ്യാം:

സഹായത്തിനായി പിഎം-കിസാൻ ഹെൽപ്പ് ലൈൻ നമ്പറായ 1800-180-1551 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക.

ഇ-കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഏറ്റവും അടുത്തുള്ള കോമൺ സർവീസ് സെന്റർ സന്ദർശിക്കുക. തുടർന്ന് സി‌.പി‌.ജി‌.ആർ‌.എ‌.എം‌.എസ് (CPGRAMS) പോർട്ടലിൽ പരാതി നൽകാം. ഇതിനായി 50 രൂപയാണ് ഫീസ് ഈടാക്കുന്നത്.

Tags:    
News Summary - solution to the farmers who didnt get pm kisan money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.