ശമ്പള പരിഷ്കരണം: ബാങ്ക് യൂനിയനുകൾ പണിമുടക്കിലേക്ക്

കൊൽക്കത്ത: ശമ്പള പരിഷ്കരണ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ജനുവരി 31നും ഫെബ്ര ുവരി ഒന്നിനും പണിമുടക്കുമെന്ന് ബാങ്ക് യൂനിയനുകൾ. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന ുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഒമ്പത് തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിക്കുന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) പണിമുടക്ക് പ്രഖ്യാപിച്ചത്.

മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കുമെന്നും എന്നിട്ടും അനുകൂല തീരുമാനമായില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യു.എഫ്.ബി.യു നേതാവ് സിദ്ദാർഥ ഖാൻ അറിയിച്ചു. 15 ശതമാനം വർധനയാണ് യൂനിയനുകൾ ആവശ്യപ്പെടുന്നത്.

എന്നാൽ, 12.25 ശതമാനം മാത്രമേ നൽകാനാവൂ എന്നതാണ് ബാങ്ക്സ് അസോസിയേഷൻ നിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്നും സിദ്ധാർഥ കൂട്ടിച്ചേർത്തു.

Tags:    
News Summary - Salary Hike Bank Unions Strike -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.