ന്യൂഡൽഹി: ആർ.ബി.െഎ ഗവർണർ ഉൗർജിത് പേട്ടൽ നവംബർ 19ന് രാജി സമർപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ 19നാണ് കേന്ദ്രബാങ്കിെൻറ അടുത്ത ബോർഡ് യോഗം. അവിടെ വെച്ച് ഉൗർജിത് പേട്ടൽ രാജിക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ആർ.ബി.െഎയുടെ സ്വയംഭരണം സംബന്ധിച്ച് സർക്കാറുമായി തർക്കങ്ങൾ നില നിൽക്കുന്നതിനിടെയാണ് ഉൗർജിത് പേട്ടൽ രാജിക്കൊരുങ്ങുന്നത്. ബാങ്കുകൾക്ക് വായ്പ നൽകുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആർ.ബി.െഎയുടെ കരുതൽ ധനശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി വേണമെന്നുമുള്ള കേന്ദ്രസർക്കാർ ആവശ്യവുമാണ് നിലവിലെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം.
ഹൗസിങ് ഫിനാൻസിങ് കമ്പനികൾ തകരുന്നത് ഒഴിവാക്കാൻ സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതൽ പണം ലഭ്യമാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്. സർക്കാറിെൻറ ആവശ്യങ്ങളോട് ആർ.ബി.െഎ അനുകൂലമായല്ല പ്രതികരിക്കുന്നത്. ആർ.ബി.െഎയിലെ കേന്ദ്രസർക്കാർ ഇടപെടലുകളെ വിമർശിച്ച് കേന്ദ്രബാങ്കിെൻറ ഡെപ്യൂട്ടി ഗവർണറും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.