ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കിടയിൽ പരീക്ഷിച്ച് വിജയിച്ച ‘നിരക്കിളവ് ഉപേക്ഷിക്കൽ പദ്ധതി’ മറ്റ് വിഭാഗങ്ങൾക്കിടയിലേക്കും വ്യാപിപ്പിക്കുന്നു. വിവിധവിഭാഗം യാത്രികർക്ക് നിരക്കിളവ് നൽകുന്നതിലൂടെ വർഷം 33,000 കോടി രൂപ ബാധ്യതവരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. മുതിർന്ന പൗരന്മാർക്കുള്ള സബ്സിഡി 50 ശതമാനം ഉപേക്ഷിക്കാൻ അഭ്യർഥിച്ചുള്ള പ്രചാരണത്തെ തുടർന്ന് 19 ലക്ഷംപേർ അനുകൂലമായി പ്രതികരിച്ചെന്നും ഇതിലൂടെ 2017 ജൂലൈ 22 മുതൽ 2018 മാർച്ച് 31വരെ 32 കോടിരൂപ അധികം സ്വരൂപിക്കാനായെന്നും അധികൃതർ പറയുന്നു.
53 വിഭാഗം യാത്രക്കാർക്കാണ് റെയിൽവേ നിരക്കിളവ് നൽകുന്നത്. ഭിന്നശേഷിക്കാർ, അർബുദ-വൃക്ക രോഗികൾ, ഹൃദ്രോഗികൾ, വീരചരമം പ്രാപിച്ച സൈനികരുടെ വിധവകൾ, വിദ്യാർഥികൾ തുടങ്ങിയവരാണ് ഇളവിന് അർഹർ. പൂർണമായോ ഭാഗികമായോ ഇളവ് ഉപേക്ഷിക്കണമെന്ന് അഭ്യർഥിച്ച് ഇൗ വിഭാഗങ്ങളിലുള്ളവർക്ക് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിെൻറ പേരിൽ കത്തയക്കും. ഇതുസംബന്ധിച്ച് വെബ്സൈറ്റ് തയാറാക്കി അതിൽ ഇളവ് ഉപേക്ഷിച്ചവരുടെ പേര് വിവരങ്ങളും പദ്ധതിയിലൂടെ റെയിൽവേ സമാഹരിച്ച തുകയുടെ കണക്കും അപ്പപ്പോൾ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.