ന്യൂഡൽഹി: ഇന്ത്യയിൽ ദിവസവും 1.8 ലക്ഷം വ്യക്തി സുരക്ഷാ (പി.പി.ഇ) കിറ്റുകൾ നിർമിക്കുന്നുണ്ടെന്നും ഇത് രണ്ട് ലക്ഷം എന്ന നിലയിലേക്ക് ഉടൻ ഉയർത്തുമെന്നും കേന്ദ്ര സർക്കാർ. മാർച്ചിൽ ദിവസം 3300 പി.പി.ഇ കിറ്റുകൾ മാത്രമാണ് നിർമിച്ചിരുന്നത്. ഇതാണ് 1.8 ലക്ഷം ആയി വർധിപ്പിച്ചതെന്ന് കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണ ചുമതലയുള്ള സമിതി അധ്യക്ഷനായ പി.ഡി. വഗേല പറഞ്ഞു.
കോവിഡ് ഭീഷണി മറികടക്കുന്നതിെൻറ ഭാഗമായി പുതിയ നിർമാതാക്കളെ കണ്ടെത്താനും നിർമാണ ശേഷി അനേകമിരട്ടിയായി വർധിപ്പിക്കാനും കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 2.01 കോടി പി.പി.ഇ കിറ്റുകൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. 2.22 കോടി കിറ്റുകൾക്ക് ഒാർഡർ നൽകിയിട്ടുണ്ട്. അതിൽ 1.42 കോടിയും ഇന്ത്യയിൽ തന്നെ നിർമിക്കാനാകുമെന്നാണ് കരുതുന്നെതന്നും വഗേല പറഞ്ഞു.
കോവിഡ് രോഗികളുമായി ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുേമ്പാൾ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകളിൽ ശിരോവസ്ത്രം, എൻ 95 മാസ്ക്, ൈകയ്യുറകൾ, ൈകയ്യും ശരീരവും മറയുന്ന മേൽ വസ്ത്രം, മുഖാവരണം, നേത്രാവരണം, കാലുറകൾ എന്നിവയാണുണ്ടാകുക.
പി.പി.ഇ കിറ്റ് നിർമാണത്തിന് പ്രതിരോധ ഗവേഷണ വികസന വിഭാഗം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച സാേങ്കതിക വിദ്യ ഇന്ത്യയിലെ നിർമാതാക്കൾക്ക് കൈമാറിയിട്ടുണ്ട്.
2.49 കോടി എൻ 95 മാസ്കുകൾക്ക് ഒാർഡർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ൈഹഡ്രോക്സിേക്ലാറോക്വിൻ നിർമാണം 30 കോടിയായി വർധിപ്പിക്കാനായി. നാല് ലക്ഷത്തോളം ഒാക്സിജൻ സിലിണ്ടറുകൾ ഉണ്ടെന്നും ഒരു ലക്ഷം സിലിണ്ടറുകൾക്ക് ഒാർഡർ നൽകിയിട്ടുണ്ടെന്നും ഇത് മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
75,000 വെൻറിലേറ്ററുകൾ ആവശ്യമായേക്കുമെന്നാണ് കരുതുന്നതെനും അദ്ദേഹം പറഞ്ഞു. 20,000 വെൻറിലേറ്ററുകളാണ് ഇപ്പോൾ ഉള്ളത്. 60,000 വെൻറിലേറ്ററുകൾക്ക് ഒാർഡർ നൽകിയിട്ടുണ്ടെന്നും വഗേല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.