പി.എൻ.ബി തട്ടിപ്പ്; ചോക്സിെക്കതിരെ സി.ബി.െഎ കുറ്റപത്രം

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന 12,000 കോടിയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ശതകോടീശ്വരനും ഗീതാഞ്ജലി ഗ്രൂപ് ഉടമയുമായ മെഹുൽ ചോക്സിക്കെതിരെ സി.ബി.െഎ ഉപകുറ്റപത്രം സമർപ്പിച്ചു. ഗീതാഞ്ജലി ഗ്രൂപ്പിനു കീഴിലെ കമ്പനികൾക്കും  മറ്റ് 16  സ്ഥാപനങ്ങൾക്കും കുറ്റപത്രം നൽകിയിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് മുംബൈ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.

ചോക്സിയുടെ മരുമകനും തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരിയുമായ നീരവ് മോദിക്ക് ഇൗ മാസം 14ന് നൽകിയ കുറ്റപത്രത്തിൽനിന്ന് വ്യത്യസ്തമാണ് ഇതെന്നും നീരവ് മോദിക്കും  ഉടൻ ഉപകുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു. 143 അനധികൃത ജാമ്യപത്രം വഴി മെഹുൽ ചോക്സിയും അദ്ദേഹത്തിനു കീഴിലെ കമ്പനികളും  4,886 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഫെബ്രുവരി 13ന് പി.എൻ.ബി നൽകിയ പരാതിയിൽ പറയുന്നത്. ഇത് അടിസ്ഥാനമാക്കിയാണ് പുതിയ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

Tags:    
News Summary - PNB Scam- Mehul Choksi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.