മുംബൈ: പി.എൻ.ബി ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യവസായി നീരവ് മോദി ഹോേങ്കാങിലുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. നീരവ് മോദിയുടെ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇ.ഡി നിരന്തരമായി സമൻസ് അയച്ചിട്ടും ഹാജരാവാൻ നീരവ് മോദി തയാറായിരുന്നനില്ല. ഇതാണ് നീരവിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കാൻ കാരണം. ഹാജരാവണെമന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 15ന് ഇ.ഡി നീരവ് മോദിക്ക് നോട്ടീസ് അയിച്ചിരുന്നു. പിന്നീട് ഇമെയിലിലുടെ ഫെബ്രുവരി 17നും 22നും സമൻസ് അയച്ചുവെങ്കിലും നീരവ് ഇന്ത്യയിലെത്തിയിരുന്നില്ല. ഇതാണ് നീരവിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇ.ഡിയെ പ്രേരിപ്പിച്ചത്.
അതേ സമയം, ഇന്ത്യയിലെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് നീരവ് മോദി ഇമെയിലിലുടെ അറിയിച്ചരുന്നു. സുരക്ഷാ മുൻനിർത്തി ഇന്ത്യയിലെത്താൻ സാധിക്കില്ലെന്നാണ് നീരവ് അറിയിച്ചത്. എന്നാൽ, ഇത് എൻഫോഴ്സ്മെൻറ് മുഖവിലക്കെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.