മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എന്‍.ബി) വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ 44 കോടിയുടെ ബാങ്ക് നിേക്ഷപവും ഒാഹരികളും മരവിപ്പിച്ചതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. വിദേശനിർമിത വാച്ചുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം നീരവ് മോദിയുടെ 30 കോടിയുടെ ബാങ്ക് നിക്ഷേപവും 13.86 കോടിയുടെ ഒഹരികളും മരവിപ്പിക്കാനാണ് എൻഫോഴ്സ്മെൻറ് നിർദേശം നൽകിയത്. നീരവ് മോദിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 176 സ്റ്റീൽ അലമാരകളും ഇരുനൂറിലേറെ പെട്ടികളും കണ്ടെടുത്തിരുന്നു.
അതിനിടെ ഇ.ഡി, ആദായ നികുതി, സി.ബി.ഐ ഉദ്യോഗസ്ഥരുടെ തിരച്ചിലുകളും ചോദ്യംചെയ്യലും തുടരുകയാണ്. മെഹുല്‍ ചോക്സിയുടെ കമ്പനിയായ ഗിലി ഇന്ത്യയുടെ ഡയറക്ടറും മലയാളിയുമായ എ. ശിവരാമന് നായര്‍ അടക്കമുള്ളവരെ ദക്ഷിണ മുംബൈയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യംചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നീരവ് മോദി ഗ്രൂപ്പിെൻറ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ ബാങ്ക് നിേക്ഷപം, ഒാഹരികൾ, ആഡംബര കാറുകൾ എന്നിവ ഉൾപ്പെടെ 100 കോടിയുടെ സ്വത്തുക്കളുടെ രേഖകൾ പിടിച്ചെടുത്തിരുന്നു. തട്ടിപ്പിൽ പങ്കുള്ള നീരവ് മോദിയുടെ ബന്ധുവും ഗീതാഞ്ജലി ജെംസ് പ്രമോട്ടറുമായ മെഹുൽ ചോക്സി ഉൾപ്പെടെയുള്ളവർക്കെതിരെ വിവിധ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്.
അതേ സമയം നീരവ് മോദി, അമ്മാവന് മെഹുല്‍ ചോക്സി എന്നിവർക്ക് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും സമന്‍സ് അയച്ചു. കമ്പനി ഡയറക്ടര്‍മാര്‍ മുഖേന നേരത്തെ നല്കിയ സമന്‍സ് കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസ്പോര്‍ട്ട് റദ്ദാക്കിയത് ചൂണ്ടിക്കാട്ടി ഇരുവരും വ്യാഴാഴ്ച ഹാജരായിരുന്നില്ല. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ച ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.