ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ നൽകാൻ നിർദേശം. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയാണ് കമ്പനികൾക്ക് നിർദേശം നൽകിയത്.
വെള്ളപ്പൊക്കം കേരളത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇത്തരമൊരു സാഹചര്യത്തിൽ രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കി ഇൻഷുറൻസ് െക്ലയിമുകൾ കാലതാമസം കൂടാതെ പരിശോധിച്ച് തീർപ്പാക്കണമെന്ന് ഇൻഷൂറൻസ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഇതിനൊപ്പം ഇൻഷുറൻസ് കമ്പനികളും മുതിർന്ന ഒരു ഉദ്യോഗസ്ഥനെ കേരളത്തിനുവേണ്ടി നോഡൽ ഒാഫീസറായി നിയമിക്കണമെന്നും നിർദേശമുണ്ട്. ഇൗ നോഡൽ ഒാഫീസർ വഴിയാണ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കേണ്ടത്. ഇതുസംബന്ധിച്ച് പത്രമാധ്യമങ്ങളിലുടെ പരസ്യം നൽകണമെന്നും അതോറിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.