കിട്ടാകടം തിരിച്ചടിയായി; െഎ.സി.െഎ.സി.െഎ ബാങ്കിന് 120 കോടി നഷ്ടം

മുംബൈ: സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ െഎ.സി.െഎ.സി.െഎക്ക് 120 കോടിയുടെ നഷ്ടം. കിട്ടാകടവും ട്രഷറി നഷ്ടവുമാണ് ഒന്നാം പാദത്തിൽ ബാങ്കിന് തിരിച്ചടിയുണ്ടാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ 2,049 കോടിയായിരുന്നു െഎ.സി.െഎ.സി.െഎ ബാങ്കിെൻറ ലാഭം. സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ 1,469 കോടിയെങ്കിലും ബാങ്ക് ലാഭം നേടുമെന്നായിരുന്നു തോംസൺ റോയിേട്ടഴ്സിെൻറ പ്രവചനം. 

ബാങ്കിെൻറ ആകെ വായ്പയുടെ 8.81 ശതമാനവും കിട്ടാകടമാണ്. കഴിഞ്ഞ വർഷം കിട്ടാകടം 7.99 ശതമാനം മാത്രമായിരുന്നു. െഎ.സി.െഎ.സി.െഎയുടെ മുൻ മേധാവി ചന്ദ കോച്ചാറിെൻറ പടിയിറക്കവും ബാങ്കിനെ പ്രതികൂലമായി ബാധിച്ചു. വീഡിയോകോണിന് അനധികൃതമായി വായ്പ അനുവദിച്ച സംഭവത്തിൽ കോച്ചാർ അന്വേഷണം നേരിടുകയാണ്.

രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ ഏറ്റവും കൂടുതൽ കിട്ടാകടമുള്ളത് െഎ.സി.െഎ.സി.െഎക്കാണ്. ഏകദേശം 53,465 കോടിയാണ് െഎ.സി.െഎ.സി.െഎയുടെ കിട്ടാകടം. ഇൗ സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ മാത്രം 4,036 കോടിയുടെ കിട്ടാകടമാണ് പുതുതായി ഉണ്ടായത്.

Tags:    
News Summary - ICICI Bank Surprises Analysts With Rs. 120 Crore Loss In Q1-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.