ന്യൂഡൽഹി: ചരക്കുസേവനനികുതി (ജി.എസ്.ടി) ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഒൗഷധ വിലനിർണയഅതോറിറ്റി 761 മരുന്നുകളുടെ പരമാവധി വിൽപനവില താൽക്കാലികാടിസ്ഥാനത്തിൽ പ്രഖ്യാപിച്ചു. അർബുദം, എച്ച്.െഎ.വി, പ്രമേഹം എന്നിവയുടെ ചികിത്സക്കുള്ള മരുന്നുകളും ആൻറിബയോട്ടിക്കുകളും ഇതിൽപെടും.ഇപ്പോൾ പ്രഖ്യാപിച്ച വിലയിൽ രണ്ടുമുതൽ മൂന്നുശതമാനം വരെ ഏറ്റക്കുറച്ചിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഉണ്ടാകാമെന്ന് അതോറിറ്റി വ്യക്തമാക്കി. വിലയിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ വ്യാഴാഴ്ചയോടെ അറിയിക്കാൻ ഒൗഷധനിർമാണ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജി.എസ്.ടി വിജ്ഞാപനം വരുന്നതോടെ പുതുക്കിയ പരമാവധിവിലയും വിജ്ഞാപനം ചെയ്യുമെന്ന് അതോറിറ്റി ചെയർമാൻ ഭൂപേന്ദ്രസിങ് പറഞ്ഞു.താൽക്കാലികമായി തയാറാക്കിയ വിലവിവരപ്പട്ടിക അനുസരിച്ച് ബോർട്ടസോമിബ്, ജെംസിറ്റാബിൻ തുടങ്ങിയ കാൻസർ മരുന്നുകളുടെ വില കുറഞ്ഞിട്ടുണ്ട്. പ്രമേഹത്തിനുള്ള മെറ്റ്ഫോർമിൻ ഗുളികയുടെ വിലയിലും നേരിയ കുറവുണ്ട്. 500 മി. ഗ്രാമിെൻറ പാരെസറ്റമോൾ ഗുളികയുടെ വില 85 പൈസയിൽ നിന്ന് 82 പൈസയായി കുറഞ്ഞു. ഹൃദ്രോഗ ചികിത്സക്കുള്ള സ്റ്റെൻറിെൻറ വിലയിൽ മാറ്റമില്ല. ഹൈപ്പർ ടെൻഷന്‍ ഉപയോഗിക്കുന്ന ‘അറ്റോൻവസ്റ്റാറ്റിൻ’ ഗുളികയുടെ വിലയും കുറഞ്ഞിട്ടുണ്ട്. അമോക്സിലിൻ, ആംപിസിലിൻ, സിപ്രോഫ്ലോക്സാസിൻ തുടങ്ങിയ ആൻറിബയോട്ടിക്കുകൾക്കും വില കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.