ന്യൂഡൽഹി: 2017-18 വർഷം രാജ്യത്തിെൻറ സാമ്പത്തിക വളർച്ച 6.5 ശതമാനം മാത്രമായിരിക്കുമെന്ന് സർക്കാർ സ്ഥാപനമായ കേന്ദ്ര സ്ഥിതിവിവര ഒാഫിസ് (സി.എസ്.ഒ) വിലയിരുത്തി. കഴിഞ്ഞ നാലുവർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. കാർഷിക, ഉൽപാദന മേഖലയിലെ മോശം പ്രകടനമാണ് വളർച്ച പിന്നോട്ടടിക്കാൻ കാരണം. 2016-17 സാമ്പത്തിക വർഷം വളർച്ച (മൊത്തം ആഭ്യന്തര ഉൽപാദനം) 7.1 ശതമാനമായിരുന്നു.
2015-16ൽ ഇത് എട്ടു ശതമാനവും അതിനുമുമ്പത്തെ വർഷം 7.5 ശതമാനവുമായിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക വളർച്ചയാണ് ഇത്തവണത്തേത്. ഇൗ കാലയളവിലെ മൊത്തം മൂല്യവർധന (ജി.വി.എ) മുൻവർഷത്തെ 6.6ൽനിന്ന് 6.1 ശതമാനമായി ആയി കുറഞ്ഞു. നോട്ട് അസാധുവാക്കലും അതിനെത്തുടർന്ന് നടപ്പാക്കിയ ചരക്കു സേവന നികുതി സമ്പ്രദായവും ഇന്ത്യൻ സാമ്പത്തിക മേഖലക്ക് കടുത്ത ആഘാതമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
സി.എസ്.ഒ പുറത്തുവിട്ട കണക്കുകൾപ്രകാരം കൃഷി-മത്സ്യബന്ധന മേഖലയുടെ വളർച്ച മുൻവർഷത്തെ 4.9 ശതമാനത്തിൽനിന്ന് 2.1 ശതമാനമായാണ് കുറഞ്ഞത്. ഉൽപാദന മേഖലയുടെ വളർച്ചയാവെട്ട 7.9 ശതമാനത്തിൽനിന്ന് 4.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.