മുംബൈ: രാജ്യത്ത് രൂപയുടെ മൂല്യം അനുദിനം കുറയുകയാണ്. 2013ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 70 രൂപ വരെ എത്തുമെന്നും പ്രവചനങ്ങളുണ്ട്. വിവിധ നടപടികളാണ്രൂപയുടെ മൂല്യം തകരുന്നതിലേക്ക് നയിച്ചത്. നവംബർ 8ന് ശേഷം രൂപയുടെ മൂല്യം എതാണ്ട് മൂന്ന് ശതമാനമാണ് കുറഞ്ഞത്.
ഡോണൾഡ് ട്രംപിെൻറ വിജയത്തിന് ശേഷം ഡോളറിെൻറ മൂല്യം മറ്റ് ലോക കറൻസികളുമായി താരതമ്യം ചെയ്യുേമ്പാൾ ഉയരുകയാണ്. ട്രംപ് ഇൻഫ്രാസ്ട്രക്ച്ചർ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ അമേരിക്കയിലെ നികുതി നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അമേരിക്കയിലെ ഡൗജോൺസ് സൂചിക മികച്ച നിലവാരത്തിലാണ് കുറച്ച് ദിവസങ്ങളായി വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്. അമേരിക്കൻ ദേശീയ ബാങ്ക് ഡിസംബറിൽ പലിശനിരക്കുകളിൽ വർധന വരുത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.
അതിനാൽ തന്നെ നിക്ഷേപകർക്ക് അമേരിക്കൻ ഒാഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള അനുകൂല സാഹചര്യം വന്നുചേർന്നിട്ടുണ്ട്. പല അമേരിക്കൻ നിക്ഷേപകരും തങ്ങളുടെ വിദേശ രാജ്യങ്ങളിലെ നിക്ഷേപം പിൻവലിച്ച് അത് അമേരിക്കൻ ഒാഹരി വിപണിയിൽ നിക്ഷേപിക്കുകയാണ്. ഇതിെൻറ ഫലമായി വിദേശ നിക്ഷേപകർ അവരുടെ ഇന്ത്യൻ ഒാഹരി വിപണികളിലെ നിക്ഷേപം വൻതോതിൽ വിറ്റഴിക്കുകയാണ്. എകദേശം 13000 കോടി രൂപ വില വരുന്ന ഒാഹരികൾ നവംബർ 8ന് ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഒാഹരി വിപണിയിൽ വിറ്റഴിച്ചു എന്നാണ് എകദേശ കണക്ക്. ഇത് ഒാഹരി വിപണികളിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഇതാണ് രൂപയുടെ മൂല്യം കുറയുന്നതിനുള്ള ഒരു കാരണം.
500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനമാണ് രൂപയുടെ തകർച്ചക്കുള്ള മറ്റൊരു കാരണം. നോട്ടുകൾ പിൻവലിച്ച തീരുമാനം മൂലം രാജ്യത്തിെൻറ ജി.ഡി.പിയിൽ അത് കുറവ് വരുത്തുെമന്ന് പ്രവചനങ്ങളുണ്ടായിരുന്നു. അതുപോലെ തന്നെ കമ്പനികളുടെ മൂന്നാം പാദലാഭഫലത്തിലും ഇൗ തീരുമാനം ചലനങ്ങളുണ്ടാക്കുമെന്നാണ് സൂചന. ഇൗ സാഹചര്യത്തിൽ ഇന്ത്യക്കാരായ നിക്ഷേപകരും ഒാഹരി വിപണി ഉപേക്ഷിച്ച് കൂടുതൽ സുരക്ഷിതമായ നിക്ഷേപങ്ങൾ തേടുകയാണ്. ഇത് മൂലം അഭ്യന്തര നിക്ഷേപകരും വൻതോതിൽ ഒാഹരി വിറ്റഴിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക് നയിച്ചു.
വരും ദിവസങ്ങളിലും അമേരിക്കൻ ഒാഹരി വിപണികൾ ശക്തിപ്പെടാൻ തന്നെയാണ് സാധ്യത. ഇത് മൂലം രൂപയുടെ മൂല്യം ഡോളറിനെതിരെ 70 രൂപവരെ എത്തുമെന്നുള്ള പ്രവചനങ്ങൾക്ക് അടിസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.