ടോക്യോ: സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ട് അറസ്റ്റിലായ മുൻ നിസാൻ കമ്പനി മേധാവി കാർലോസ് ഗോസൻ കുറ്റങ്ങൾ നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെയാണ് ഗോസൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടത്.
ശമ്പള വിവരങ്ങൾ മറച്ചുവെച്ചു, കമ്പനി സ്വത്ത് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഗോസനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നിസാൻ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. കേസിൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് ഗോസെൻറ പ്രതികരണം പുറത്തുവരുന്നത്.
ശമ്പള വിവരം മറച്ചുവെച്ചതിൽ പ്രത്യേകിച്ച് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും 64കാരനായ ഗാസൻ കൂട്ടിച്ചേർത്തു. അതിനിടെ കമ്പനിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്നാണ് കേസ് ചുമത്തിയതെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.