പൂണെ: കോടികളുടെ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിന് പലിശ സഹിതം 7300 കേ ാടി രൂപ നൽകണമെന്ന് പൂണെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൻെറ(ഡി.ആർ.ടി) ഉത്തരവ്.
പഞ്ചാബ് നാഷണൽ ബാങ്ക് മും ബൈയിൽ നൽകിയ രണ്ട് കേസുകളിലാണ് ഡി.ആർ.ടി പ്രിസൈഡിങ് ഓഫിസർ ദീപക് തക്കാർ ഉത്തരവിറക്കിയത്. 1700 േകാടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ നൽകിയ മറ്റൊരു കേസും ഡി.ആർ.ടിക്ക് മുമ്പിലുണ്ട്.
നീരവ് മോദിയുടെ സഹോദരി പുർവി മോദിയുടേയും അവരുടെ ഭർത്താവ് മായങ്ക് മേത്തയുടേയും 44.41 കോടി രൂപയുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സിംഗപൂർ ഹൈകോടതി ഉത്തരവിട്ടത് ഒരാഴ്ച മുമ്പായിരുന്നു. സിംഗപൂരിൽ ഇരുവരുടേയും ഉടമസ്ഥതയിലുള്ള പവ്ലിയൻ പോയിൻറ് കോർപറേഷൻ എന്ന കമ്പനിയുടെ പേരിലുള്ളതാണ് അക്കൗണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസിൽ മാർച്ച് 19നാണ് നീരവ് മോദി സ്കോട്ട്ലാൻറ് യാർഡിൽ അറസ്റ്റിലായത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ വാണ്ട്സ്വർത്ത് ജയിലിലാണ് നീരവ് ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.