ഒാട്ടവ: ചൈനീസ് ടെലികോം രംഗത്തെ ഭീമന്മാരായ ഹുവായ് കമ്പനി ധനകാര്യമേധാവി മെങ് വാ ൻസു കാനഡയിൽ അറസ്റ്റിൽ. ഇൗ മാസം ഒന്നിനാണ് മെങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് കാനഡ നീതിന്യായ മന്ത്രാലയം പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. ഇറാൻ ഉപരോധനിയമത്തിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് അറസ്റ്റെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
അറസ്റ്റിെൻറ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കേനഡിയൻ വൃത്തങ്ങൾ തയാറായിട്ടില്ല. യു.എസ് മെങ്ങിനെ നാടുകടത്താൻ ആവശ്യപ്പെട്ടതായും ജാമ്യഹരജിയിൽ കോടതി വെള്ളിയാഴ്ച വാദംകേൾക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹുവായ് ഡെപ്യൂട്ടി ചെയർമാനും കമ്പനി സ്ഥാപകൻ റെൻ ഷെങ്ഫിയുടെ മകളുമാണ് മെങ്.
ഇറാന് ഉപകരണങ്ങൾ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് ഹുവായ് കമ്പനിക്കെതിരെ യു.എസ് അന്വേഷണം നടക്കുന്നതായി നേരേത്ത റിപ്പോർട്ടുണ്ടായിരുന്നു. ഉപരോധം ലംഘിച്ച് ഇറാനുമായി ഹുവായ് ബന്ധം തുടരുന്നതായും വിവിധ യു.എസ് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിെൻറ തുടർച്ചയായാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മെങ്ങിനെ ഉടൻ വിട്ടയക്കണമെന്നും അറസ്റ്റിെൻറ കാരണം വ്യക്തമാക്കണമെന്നും കാനഡയോടും യു.എസിനോടും ചൈന ആവശ്യപ്പെട്ടു.
കാരണം വ്യക്തമാക്കാതെ ഒരാളെ അറസ്റ്റ് ചെയ്യുന്നത് വ്യക്തി അവകാശത്തിെൻറ ലംഘനമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും എല്ലാ നിയമവും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഹുവായ് അധികൃതരും അറിയിച്ചു.
യു.എസും ചൈനയും തമ്മിൽ കഴിഞ്ഞ മാസങ്ങളിൽ രൂപപ്പെട്ട വ്യാപാരയുദ്ധം സമവായത്തിലേക്ക് നീങ്ങുന്നതിനിടെയാണ് മെങ്ങിെൻറ അറസ്റ്റുണ്ടായിരിക്കുന്നത്. ജി20 ഉച്ചകോടിക്കിടെ അർജൻറീനയിൽ ഇരുരാജ്യങ്ങളും നികുതി ചുമത്തുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. ഹുവായ് കമ്പനിയുടെ സാേങ്കതികവിദ്യ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന് വിവിധ പടിഞ്ഞാറൻ രാജ്യങ്ങൾ ശ്രമം നടത്തുന്നതിനിടെയിലുമാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.