ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാം
തെറ്റായ അല്ലെങ്കിൽ അപൂർണമായ വിവരങ്ങൾ: ക്ലെയിം ഫോമുകളിൽ പേര്, ജനനത്തീയതി, ഇൻഷുറൻസ് ഐ.ഡി എന്നിവയിലെ അക്ഷരപ്പിശകുകൾ ക്ലെയിം നിരസിക്കാൻ കാരണമാകും. കൂടാതെ, തെറ്റായ പ്രൊസീജർ കോഡ് അല്ലെങ്കിൽ ഡയഗ്നോസിസ് കോഡ് നൽകുന്നത് ക്ലെയിം പൂർണമായും തള്ളിക്കളയാൻ ഇടയാക്കും.
സമയപരിധി പാലിക്കുന്നതിൽ വീഴ്ച വരുത്തുക: ഓരോ ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം സമർപ്പിക്കാൻ നിശ്ചിത സമയപരിധിയുണ്ട്. ഇത് ശ്രദ്ധിക്കാതെ പോകുന്നത് ക്ലെയിം നിഷേധിക്കാൻ കാരണമാകും.
പ്രീ-ഓതറൈസേഷൻ ലഭിക്കാത്തത്: ചില ചികിത്സകൾക്കും പരിശോധനകൾക്കും മുൻകൂട്ടി അനുമതി ആവശ്യമാണ്. ഇത് കൃത്യമായി ചെയ്യാത്ത പക്ഷം ഇൻഷുറൻസ് കമ്പനി ക്ലെയിം തള്ളിക്കളയും.
ഔട്ട്-ഓഫ്-നെറ്റ്‌വർക്ക് ചികിത്സ: ഇൻഷുറൻസ് പ്ലാനുകളിൽ മാറ്റങ്ങൾ വരുമ്പോൾ നിങ്ങളുടെ സ്ഥാപനം ആ ഇൻഷുറൻസ് നെറ്റ്‌വർക്കിന് പുറത്താകാൻ സാധ്യതയുണ്ട്. ഇത് പരിശോധിക്കാതെ ആശുപത്രികൾ ചികിത്സ നൽകിയാൽ പിന്നീട് പണം ലഭിക്കില്ല.
ആവശ്യമായ മെഡിക്കൽ തെളിവുകളുടെ അഭാവം: രോഗിക്ക് നൽകിയ ചികിത്സ മെഡിക്കൽ ആവശ്യകതയായി ഇൻഷുറൻസ് കമ്പനിക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ അവർ ക്ലെയിം നിഷേധിക്കും.
ഈ പിഴവുകൾ ഒഴിവാക്കാനുള്ള വഴികൾ
വിവരങ്ങൾ കൃത്യമായി പരിശോധിക്കുക: ക്ലെയിം ഫയൽ ചെയ്യുന്നതിന് മുൻപ് രോഗിയുടെ റെക്കോർഡുകളും ഇൻഷുറൻസ് വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ഇതിനായി സർട്ടിഫൈഡ് ആയ ബില്ലർമാരെയും കോഡർമാരെയും നിയമിക്കുന്നത് തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.
ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുക: ക്ലെയിം സമർപ്പിക്കേണ്ട അവസാന തീയതികൾ, പ്രീ-ഓതറൈസേഷൻ ആവശ്യകതകൾ എന്നിവ കൃത്യസമയത്ത് ഓർമ്മിപ്പിക്കുന്ന ഒരു സംവിധാനം ഒരുക്കുക.
നെറ്റ്‌വർക്ക് സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിക്കുക: ഒരു രോഗി ചികിത്സക്കായി വരുമ്പോൾ തന്നെ, സ്ഥാപനം അവരുടെ ഇൻഷുറൻസ് നെറ്റ്‌വർക്കിൽ ഉൾപ്പെടുന്നതാണോ എന്ന് പരിശോധിക്കുക. അല്ലായെങ്കിൽ രോഗിയെ മുൻകൂട്ടി അറിയിക്കുക.
ആശയവിനിമയം മെച്ചപ്പെടുത്തുക: ഇൻഷുറൻസ് കമ്പനികൾ, രോഗികൾ, ബില്ലിങ് സ്റ്റാഫ്, ഡോക്ടർമാർ എന്നിവരുമായി മികച്ച ആശയവിനിമയം നടത്തുക. ചികിത്സയുടെ മെഡിക്കൽ ആവശ്യകതയെക്കുറിച്ച് വ്യക്തമായ ധാരണ വരുത്തുന്നത് ക്ലെയിം ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കും.
ഈ മുൻകരുതലുകൾ കൃത്യമായി പാലിച്ചാൽ ക്ലെയിമുകൾ നിരസിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനും, ആശുപത്രിക്ക് കൃത്യസമയത്ത് പേയ്മെന്റുകൾ ലഭ്യമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.