ഇന്ത്യൻ ഇറച്ചിക്കോഴി കർഷകരുടെ രണ്ടുവർഷത്തിലേറെ നീണ്ട ആശങ്ക യാഥാർഥ്യമാവുകയാണ്. അമേരിക്കയിൽ നിന്ന് കപ്പലേറി കോഴിക്കാൽ വരുന്നു; ഇന്ത്യൻ വിപണിയിൽ മത്സരിക്കാൻ. ഹെൽത്ത് സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ ഇളവ് നേടുക എന്ന അവസാന കടമ്പയും കടന്നാണ് ഇന്ത്യൻ കോഴികർഷകെൻറ വയറ്റത്തടിക്കാൻ ‘അമേരിക്കൻ കോഴിക്കാൽ’വരുന്നത്.
ഇത് സംബന്ധിച്ച ചട്ടങ്ങളിൽ കേന്ദ്ര മൃഗക്ഷേമ^മത്സ്യമന്ത്രാലയം മാറ്റംവരുത്തിയതോടെ, കോഴിക്കാൽ ഇറക്കുമതിയുടെ അവസാന തടസ്സവും നീങ്ങി. ഇതോടെ, ഇന്ത്യൻ കോഴിയിറച്ചി വിപണിയുടെ 40 ശതമാനമെങ്കിലും അമേരിക്കൻ ഫാം ഉടമകൾ കൈയടക്കുമെന്നാണ് ആശങ്ക.
പക്ഷിപ്പനി പടർന്നതിനെ തുടർന്നാണ് വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഇന്ത്യ നിരോധിച്ചത്. എന്നാൽ, ആഗോള വ്യാപാര കരാറിൽ ഒപ്പിട്ട ഇന്ത്യക്ക് ഇത്തരത്തിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്താനാവില്ലെന്ന വാദവുമായി അമേരിക്ക ലോക വാണിജ്യ സംഘടനയെ (ഡബ്ല്യു.ടി.ഒ) സമീപിച്ചു. തുടർന്ന്, ഇറക്കുമതി നിരോധനം എടുത്തുകളയാൻ ലോക വാണിജ്യ സംഘടന ഇന്ത്യക്ക് നിർദേശം നൽകി.
ഇന്ത്യയിൽ നിലനിൽക്കുന്ന ഹെൽത്ത് സർട്ടിഫിക്കേഷൻ ചട്ടങ്ങളും മറ്റും ഉയർത്തിക്കാട്ടി ഇന്ത്യ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇറക്കുമതി നിരോധനം നീക്കിയില്ലെങ്കിൽ ലോക വ്യാപാരകരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിെൻറ പേരിൽ വൻതുക പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നൽകി.
അതോടെയാണ്, ഹെൽത്ത് സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ ഇളവ് വരുത്തി കോഴിയിറച്ചി ഇറക്കുമതിക്ക് അരങ്ങൊരുക്കിയത്. യു.എസ് േട്രഡ് റെപ്രസൻററ്റിവ് ഓഫിസും ഇന്ത്യൻ മൃഗക്ഷേമ വകുപ്പുമാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.