കാസർകോട്: സംസ്ഥാനത്തെ വ്യാപാരികൾക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് ലഭിച്ച സി-ഫോ റം വ്യാജമാണെന്ന നികുതിവകുപ്പിെൻറ കണ്ടെത്തലിൽ വലഞ്ഞ് വ്യാപാരികൾ. മിക്ക വ്യാപാരികളും വലിയ തുക നികുതികുടിശ്ശിക ഇനത്തിൽ അടക്കേണ്ട ഗതികേടിലാണ്. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനേത്തക്ക് ചരക്കുഗതാഗതം നടത്തുേമ്പാൾ വ്യാപാരികൾക്ക് മൂല്യവർധിത നികുതി കുറഞ്ഞുകിട്ടുന്നതിന് ചരക്ക് വാങ്ങുന്ന സംസ്ഥാനത്തെ വ്യാപാരികൾ സി-ഫോറം നൽകും. ഇത്തരത്തിൽ സി-ഫോറം ലഭിക്കുന്ന വ്യാപാരികൾ അഞ്ചു ശതമാനം നികുതി അടക്കുന്നതിന് പകരം രണ്ടു ശതമാനം അടച്ചാൽ മതി. നികുതിയിളവ് ലഭിക്കുന്നതിനായി വ്യാപാരികൾ സമർപ്പിച്ച സി-ഫോറം വ്യാജമാണെന്ന് നികുതിവകുപ്പ് കണ്ടെത്തിയതോടെയാണ് വലിയ തുകയുടെ സാമ്പത്തികബാധ്യത കൊടുത്തുതീർക്കേണ്ട അവസ്ഥ വ്യാപാരികൾക്ക് വന്നുചേർന്നത്.
അടക്കവ്യാപാരികൾ ഉൾപ്പെടെയുള്ളവർക്കാണ് ഇത്തരത്തിൽ കോടികളുടെ അധികബാധ്യത വന്നുചേർന്നത്. ചരക്ക് സേവനനികുതി (ജി.എസ്.ടി) നിലവിൽ വരുന്നതിന് മുമ്പുള്ള കേന്ദ്ര വിൽപന നികുതി നിയമപ്രകാരമുള്ള രേഖകളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നികുതിവകുപ്പ് നിയമനടപടി സ്വീകരിക്കുന്നത്. കേന്ദ്ര വിൽപന നികുതിയിലെ മൂല്യനിർണയം യഥാസമയം നടത്തിയിരുന്നെങ്കിൽ സി-ഫോറത്തിലുള്ള അപാകതകൾ വ്യാപാരികളെ ബോധ്യപ്പെടുത്തുന്നതിനും സംസ്ഥാനത്തിനകത്തെ വ്യാപാരികളെ പിഴയും പിഴപ്പലിശയുമടക്കം ഭീമമായ തുക അടക്കുന്നതിൽനിന്ന് ഒഴിവാക്കുന്നതിനും സാധിക്കുമായിരുന്നു. വിൽപന നികുതിയിലെ മൂല്യനിർണയം വൈകിയതുകൊണ്ട് സംഭവിച്ച സാമ്പത്തികബാധ്യത വ്യാപാരികളുടെ തലയിലിട്ട് ഒഴിയുന്നതിനുള്ള നികുതിവകുപ്പിെൻറ നീക്കം പ്രതിഷേധത്തിനിടയാക്കി. നികുതിവകുപ്പ് ഒാൺലൈൻ വെരിഫിക്കേഷനിലൂടെ വ്യാജമെന്ന് കണ്ടെത്തിയ പല സി-ഫോറങ്ങളും വ്യാജമല്ലെന്നും അവ അതത് സംസ്ഥാന സർക്കാറുകൾ നിയമപ്രകാരം കൊടുത്തതാണെന്ന് വിവരാവകാശ നിയമപ്രകാരം തെളിയിച്ചിട്ടും വകുപ്പ് ഇളവുകൾ നിഷേധിക്കുകയാണെന്നും വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.