ന്യൂഡൽഹി: ആൽകെമിസ്റ്റ് ഇൻഫ്രാ റിയാലിറ്റിയുടെ 239.29 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും എൻഫോഴ ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി) കണ്ടുെകട്ടി. ചണ്ഡിഗഢ്, പാഞ്ച്കുള, ദെരാബസ്സി, പഞ്ചാബിലെ സാസ് നഗർ, ഹിമാചൽ പ് രദേശിെല ഷിംല തുടങ്ങിയ സ്ഥലങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ(സെബി) പാട്യാല ഹൗസ് കോടതിയിൽ 2016 മാർച്ചിൽ നൽകിയ പരാതിയിൽ, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് നടപടി. ആൽെകമിസ്റ്റ് ഇൻഫ്രാ റിയാലിറ്റി, സഹോദര സ്ഥാപനങ്ങൾ, ഡയറകടർമാർ എന്നിവക്കെതിരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന ഇ.ഡി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചത്.
ആൽകെമിസ്റ്റ് ഇൻഫ്രാ റിയാലിറ്റി കമ്പനികളുടെ ശൃംഖല വഴി കള്ളപ്പണം െവളുപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക അവർ വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുകയും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്വത്തുക്കൾ വാങ്ങുന്നതിനായി ഉപയോഗിക്കുകയും ചെയ്തതായും ഇ.ഡി കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ആരോഗ്യം, ഒൗഷധം, ഭക്ഷ്യമേഖല, റിയൽ എസ്റ്റേറ്റ്, തേയില ഉൽപാദനം തുടങ്ങി വിവിധ മേഖലകളിൽ പടർന്നു പന്തലിച്ച വ്യവസായ ഗ്രൂപ്പാണ് ആൽകെമിസ്റ്റ്. വ്യവസായിയും രാഷ്ട്രീയക്കാരനുമായ കെ.ഡി. സിങ് ആണ് ആൽകെമിസ്റ്റ് ഗ്രൂപ്പിെൻറ സ്ഥാപകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.