ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ അടുത്ത സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് 7 ശതമാനം വളർച്ചയെന്ന് സൂചന. നോട്ടുപിൻവലിക്കലിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗത്ത് വൻ തകർച്ച നേരിട്ടിരുന്നു. ഇതിനെ തുടർന്ന് സാമ്പത്തിക വർഷത്തിെൻറ ആദ്യപാദങ്ങളിൽ കുറഞ്ഞ വളർച്ച മാത്രമേ ഉണ്ടാവുകയുള്ളു സർക്കാർ വൃത്തങ്ങൾ സൂചനകൾ നൽകുന്നുണ്ട്.
എന്നാൽ ഇത് യാഥാർത്ഥ്യമാക്കാൻ സാധിക്കുമോ എന്ന് പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നോട്ട് നിരോധനം മൂലം രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ ചെറുകിട വ്യവസായ മേഖലയിലെ ഉൽപ്പന്നങ്ങളുടെ ആവശ്യകതയിൽ വൻതോതിൽ കുറവ് ഉണ്ടായിട്ടുണ്ട്. എങ്കിലും സർക്കാരിന് 7 ശതമാനം വളർച്ചയിലേക്ക് സമ്പദ്വ്യവസ്ഥയെ എത്തിക്കാൻ സാധിക്കുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും കണക്കുകൂട്ടുന്നത്. പൊതുബജറ്റിൽ വിവിധ മന്ത്രാലയങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ വർധനയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിലൂടെ കൂടുതൽ തൊഴിലുകൾ രാജ്യത്ത് സൃഷ്ടിക്കാനും അതുവഴി പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാനും കഴിയുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ. നികുതി നിരക്കുകളിലെ ഇളവുകളും ബജറ്റിൽ പ്രതീക്ഷിക്കാം. ഉൽപ്പന്ന സേവന നികുതി സംബന്ധിച്ച് തീരുമാനമാകത്തതും സർക്കാറിനെ തിരിച്ചടിയാണ്. സബ്സിഡികൾ വർധിപ്പിക്കാനുള്ള നടപടികളും കാർഷിക മേഖലയിൽ 40 ശതമാനം വളർച്ച ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാവുമെന്നാണ് സൂചന.
ബജറ്റിെൻറ ട്രെയിലറായിരുന്നു പുതവൽസര ദിനത്തിലെ മോദിയുടെ പ്രസംഗമെന്ന് വിലയിരുത്തുന്നവരുമുണ്ട്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന മധ്യവർഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളായിരുന്നു അന്ന് ഉണ്ടായിരുന്നത്. പലിശ നിരക്കുകൾ കുറക്കാനുള്ള തീരുമാനം മുഖ്യമായും ലക്ഷ്യം വെക്കുന്നത് ഇവരെ തന്നെയാണ്. ഇതുകൊണ്ട് നിശ്ചലാവസ്ഥയിലായ സമ്പദ്വ്യവസ്ഥയെ ചലനാത്മകമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. വായ്പ പലിശ നിരക്കുകൾ കുറഞ്ഞാൽ കൂടുതൽ ആളുകൾ വായ്പ എടുക്കുന്ന സാഹചര്യമുണ്ടാവും. ബാങ്കുകളിൽ നോട്ട് പിൻവലിക്കുന്നതിൽ തുടർന്ന് വൻതോതിൽ നിക്ഷേപം എത്തിയിരുന്നു ഇത് ഉപയോഗപ്പെടുത്താൻ പുതിയ തീരുമാനം കാരണമാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.