ഷിംല: സർക്കാർ വകുപ്പുകളെയും വിവിധ ബാങ്കുകളെയും കബളിപ്പിച്ച് 6000 കോടിയിലധികം രൂപയുടെ നികുതി, വായ്പ തട്ടിപ്പ് നടത്തിയ കേസിൽ ‘ഇന്ത്യൻ ടെക്നോമാക് കമ്പനി ലിമിറ്റഡ്’ എം.ഡി, മൂന്ന് ഡയറക്ടർമാർ എന്നിവർക്കെതിരെ ഹിമാചൽ പൊലീസ് കേസെടുത്തു. 2009നും 2014നും ഇടയിലാണ് തട്ടിപ്പ് നടന്നത്. അസിസ്റ്റൻറ് എക്സൈസ് ആൻഡ് ടാക്സേഷൻ കമീഷണർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
നികുതി വകുപ്പിന് ടെക്നോമാക് കമ്പനി 2175.51 കോടി മൂല്യവർധിത നികുതിയായി നൽകണമെന്ന് പരാതിയിലുണ്ട്. വ്യാജ രേഖകളുണ്ടാക്കി കമ്പനി നികുതി വെട്ടിപ്പ് നടത്തുകയായിരുന്നു. ആദായനികുതി ഇനത്തിലും കമ്പനി 750 കോടി അടക്കാനുള്ളതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു.
പി.എഫ്, വൈദ്യുതി ബിൽ ഇനത്തിലും കോടികളുടെ കുടിശ്ശികയുണ്ട്. 16 ബാങ്കുകളിൽ നിന്നായി വലിയ തുകയുടെ വായ്പയും എടുത്തിരുന്നു. പിന്നീട് 2014ൽ സ്ഥാപനം പൂട്ടി. കേസ് പൊലീസ് അന്വേഷണത്തിന് ശേഷം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.