ന്യൂഡൽഹി: രാജ്യത്ത് ഒരു മാസത്തിനിടെ 12.2 കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി. തൊഴിൽ നഷ്ടം രൂക്ഷമായി ബാധിച്ചത് ദിവസവേതനക്കാരെയും ചെറുകിട കച്ചവടക്കാരെയുമാണ്. ആക്രിവ്യാപാരം, വഴിവാണിഭക്കാർ, നിർമാണ തൊഴിലാളികൾ, ഉന്തുവണ്ടി- ഒാേട്ടാ തൊഴിലാളികൾ എന്നിവരാണ് ഇതിൽ പ്രധാനം. ലോക്ഡൗണും കോവിഡ് രോഗബാധയും ഇവരെ പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു.
തൊഴിൽനഷ്ടത്തിന് പുറമെ തൊഴിലില്ലായ്മയും രാജ്യത്ത് രൂക്ഷമായി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ ഒരു വർഷത്തിനകം നില െമച്ചപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് െഎ.പി.ഇ േഗ്ലാബൽ മാനേജിങ് ഡയറക്ടർ അശ്വജിത് സിങ് പറയുന്നു. ഇന്ത്യയെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനായി ഇതുവരെ നടത്തിയ പരിശ്രമങ്ങളെല്ലാം കുറച്ചു മാസങ്ങൾക്കുള്ളിൽ ഫലപ്രദമല്ലാതായി തീരും. കോവിഡ് രോഗബാധയേറ്റ് മരിക്കുന്നതിനേക്കാൾ കൂടുതൽ േപർ പട്ടിണി മൂലമാകും മരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 10.4 കോടി ജനങ്ങൾ ലോകബാങ്ക് നിശ്ചയിച്ച പരിധി പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെയാകും. നിലവിൽ രാജ്യത്തെ 60 ശതമാനം ജനങ്ങളായിരുന്നു ദാരിദ്ര്യരേഖക്ക് താഴെ, എന്നാൽ അവ 68 ശതമാനമായി ഉയരുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദശാബ്ദങ്ങൾക്ക് മുന്നേ അഭിമുഖീകരിച്ച പ്രതിസന്ധിയായിരിക്കും ഇനി രാജ്യം നേരിടേണ്ടിവരിക. രാജ്യത്തിെൻറ സാമ്പത്തിക വളർച്ച വർഷങ്ങളായി മാന്ദ്യത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ഡൗൺ ഇതിന് ആക്കം കൂട്ടിയതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 27 സംസ്ഥാനങ്ങളിലായി ഏപ്രിലിൽ നടത്തിയ സർവേ ഫലമാണ് സി.എം.െഎ.ഇ പുറത്തുവിട്ടത്. ഇതിനായി 5800ഒാളം കുടുംബങ്ങളിൽനിന്ന് വിവരം ശേഖരിച്ചു. രാജ്യത്തെ 80ശതമാനം കുടുംബങ്ങളുയെും വരുമാനം ലോക്ഡൗൺ കാലയളവിൽ കുറഞ്ഞു. ദരിദ്ര്യ വിഭാഗങ്ങൾക്ക് ഒരു രൂപേപാലും വരുമാനം ഇല്ലാതായതായും അതേസമയം ചെലവ് വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കർഷകർക്കും പാവപ്പെട്ടവർക്കും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നേരിട്ട് ധാന്യം വിതരണം ചെയ്യുമെന്നും അക്കൗണ്ടുകളിൽ പണമെത്തിക്കുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്തിെൻറ ഭൂരിഭാഗം പ്രേദശങ്ങളിലും ഇൗ പദ്ധതി ഫലപ്രദമായി നടപ്പായില്ല. മിക്ക ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെയും വീടുകളിൽ പ്രദേശത്തുനിന്ന് ലഭിക്കുന്ന ഫലങ്ങളും പച്ചിലകളുമാണ് ഭക്ഷണമായി ഉപയോഗിക്കുന്നതെന്നും പറയുന്നു.
കോവിഡ് 19 െൻറ സാഹചര്യത്തിൽ മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി േലാക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ വ്യാവസായിക വാണിജ്യപ്രവർത്തനങ്ങളും ഇതോടെ നിലച്ചു. അന്തർ സംസ്ഥാന തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്ററുകളോളം കാൽനടയായും സൈക്കിളും സഞ്ചരിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി. തൊഴിൽ നഷ്ടവും പട്ടിണിയുമായിരുന്നു ലക്ഷകണക്കിന് തൊഴിലാളികളുടെ പലായനത്തിെൻറ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.