തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് അന്തിമ രൂപമാകുന്നു. പ് രളയ അതിജീവനത്തിന് ഉൗന്നൽ നൽകുമെന്ന് പ്രതീക്ഷിക്കുന്ന ബജറ്റിൽ ഇതിനായി സെസ് കൊണ്ടുവരും. ജനുവരി 31നാണ് ബജറ്റവതരണം. അേദ്ദഹത്തിെൻറ പത്താമത്തെ ബജറ്റാകും ഇത്.
ബജറ്റ് പ്രസംഗം ഏറക്കുറെ പൂർത്തിയാക്കിെയന്നും അവശേഷിക്കുന്നത് വിഭവസമാഹരണം സംബന്ധിച്ച അധ്യായവും ബജറ്റിെൻറ മൊത്ത ധനകാര്യതന്ത്രവുമാണെന്നും മന്ത്രി തോമസ് െഎസക് ഫേസ്ബുക്കിൽ കുറിച്ചു. അത്യാവശ്യം മിനുക്കുപണികളും ബാക്കിയുണ്ട്. തിങ്കളാഴ്ച മുതൽ നികുതി സംബന്ധിച്ച ചർച്ചയാരംഭിക്കും. വ്യാഴാഴ്ച വ്യാപാരികളുമായുള്ള ചർച്ചയോടെ അതിന് അവസാന രൂപമാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്താണ് ഇക്കുറിയും ബജറ്റ് തയാറാക്കാനായി അദ്ദേഹം താമസിക്കുന്നത്. തിരയും കടൽക്കാറ്റും അസ്തമയത്തിെൻറ വിസ്മയദൃശ്യങ്ങളും പ്രചോദകമാണെന്ന് അദ്ദേഹം പറയുന്നു. ദിവസവും രാവിലെ ഒരു മണിക്കൂർ കടൽത്തീരത്തൂടെ നടത്തം. രാത്രി വിഴിഞ്ഞം കടൽ നിറയെ വെളിച്ചമാണ്. ആകാശത്തുനിന്ന് അസംഖ്യം നക്ഷത്രങ്ങൾ കടലിലേക്ക് കൊഴിഞ്ഞുവീണതുപോലെ ബോട്ടുകളുടെ വെളിച്ചമാണ്. ഇരുട്ടിത്തുടങ്ങുമ്പോൾ ബോട്ടുകൾ മാലപോലെ കടലിൽ വിന്യസിക്കപ്പെടും -അേദ്ദഹം പറഞ്ഞു.
കേരളവികസനം സംബന്ധിച്ച സംവാദം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഉതകണെമന്ന കാഴ്ചപ്പാടോെടയാണ് ബജറ്റും തയാറാക്കുന്നത്. വരവുചെലവു കണക്കിെൻറയും വകുപ്പുകൾക്ക് നീക്കിവെക്കുന്ന വിഹിതത്തിെൻറയും കേവല പ്രസ്താവന എന്ന നിലക്കല്ല ബജറ്റ് അവതരണത്തെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.