കുവൈത്ത് സിറ്റി: രാജ്യത്തെ വടക്കൻ മരുപ്രദേശമായ അബ്ദലിയിൽ കാർഷികമികവ് തെളിയിച്ച് ഫഹദ് അൽ ശരീദ. നഗരത്തിെറ ബഹളങ്ങളിൽനിന്ന് മാറി മരുഭൂമിയെ ഫലഭൂയിഷ്ഠമാക്കാൻ ഇറങ്ങിത്തിരിച്ച ഇദ്ദേഹത്തിെൻറ കൃഷിയിടത്തിൽ തക്കാളിയും ഉള്ളിയും മുളകും ഉറുളക്കിഴങ്ങും ബത്തക്കയും സുലഭമായി വിളയുന്നു.
കൂസയും കോളി ഫ്ലവറും വെളുത്തുള്ളിയും യഥേഷ്ടം. മറ്റ് കൃഷിയിടങ്ങളിൽനിന്ന് വ്യത്യസ്തമായി ഈന്തപ്പനകൾക്കിടയിൽ ഇടവിളയായാണ് പച്ചക്കറികളിൽ പലതും ഇവിടെ വിളയിക്കുന്നത്. വഫ്റയിലെ പേരുകേട്ട കർഷകനായ ഫഹദ് അൽ ശരീദ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അബ്ദലിയിലെത്തുന്നത്. വഫ്റയെ അപേക്ഷിച്ച് അബ്ദലിയിൽ കാർഷികവൃത്തി നടത്താനുള്ള സാഹചര്യം കൂടുതലാണെങ്കിലും വെള്ള ടാങ്കറുകൾക്കുവേണ്ടിയുളള കാത്തിരിപ്പ് കൂടുതലാണെന്ന അഭിപ്രായമാണ് ശരീദക്കുള്ളത്. ഫഹദ് അൽ ശരീദക്ക് കൃഷിയോടുള്ള താൽപര്യം പാരമ്പര്യമായി ലഭിച്ചതാണ്.
കുടുംബക്കാരുടെ കൃഷിതാൽപര്യം തനിക്കും പ്രചോദനമായതായി ഇദ്ദേഹം പറയുന്നു. ഈന്തപ്പനക്കും പച്ചക്കറികൾക്കും പുറമെ ആട്, പശു തുടങ്ങിയ വളർത്തു മൃഗങ്ങൾക്കും കോഴി, താറാവ് പോലുള്ള പക്ഷികൾക്കും അനുയോജ്യമായ ആവാസവ്യവസ്ഥയും ഇവിടത്തെ പ്രത്യേകതയാണ്.
രാജ്യത്തെ പച്ചക്കറി വിപണിയിൽ തെൻറ ഉൽപന്നങ്ങളെത്താത്ത ദിവസമില്ലെന്ന് ശരീദ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.