അടിമാലി: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ക്ഷീര കർഷകർ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ. മഴക്കാലം കന്നുകാലികള്‍ക്കും രോഗകാലമാണ്. രോഗം പടരുമോ എന്ന ആശങ്കക്കൊപ്പം ജില്ലയുടെ പല ഭാഗങ്ങളിലും മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ലഭിക്കാത്തതും പ്രശ്നമാണ്. കറവപ്പശുക്കള്‍ക്ക് അകിടുവീക്കം കൂടുതലായി കണ്ടുവരുന്നതായി കര്‍ഷകര്‍ പറയുന്നു.
വിവിധ ഇനം പനികളും , വയറിളക്കവും ഉള്‍പ്പെടെ പലരോഗങ്ങളും പിടിപെടാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്. സംസ്ഥാനത്ത് പാലുല്പാദനത്തില് മൂന്നാം സ്ഥാനമാണ് ജില്ലക്കുളളത്. പ്രതിദിനം ഒരു ലക്ഷം ലിറ്ററിന് മുകളില്‍ പാലാണ് ഉല്പാദിപ്പിക്കുന്നത്. 218 ക്ഷീര സംഘങ്ങളില്‍ 178 സംഘങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുത്.
11000 കര്‍ഷകര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവന മാർഗം കണ്ടെത്തുന്നു. മൃഗ സംരക്ഷണ വകുപ്പ് മൂന്നുവര്‍ഷം മുന്‍പ് നടത്തിയ കന്നുകാലി സെന്‍സസ് പ്രകാരം ജില്ലയില്‍ പശു വർഗത്തില്‍ 90074 ഉം എരുമ വര്‍ഗത്തില്‍ 5690 മാണ് ഉളളത്.
ജില്ലയിലെ 53 പഞ്ചായത്തുകളിലായി ജില്ലാ ആശുപത്രിക്ക് പുറമെ നാല് പോളി ക്ലിനിക്കുകളും 12 ആശുപത്രികളും 49 ക്ലിനിക്കുകളും മൂന്ന് മൊബൈല്‍ യൂനിറ്റുകളും ഒരു പൗള്‍ട്രി ഫാമും പ്രവര്‍ത്തിക്കുന്നു.
നിരവധി വെറ്ററിനറി ആശുപത്രികളില്‍ ഡോക്ടര്‍മാരുമില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ആശുപത്രികളില്‍ രാത്രി പ്രവര്‍ത്തനം പേരിന് ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രമാണ്. ഭൂരിഭാഗം മൃഗാശുപത്രികളിലും ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും എല്ലായിടങ്ങളില്‍ നിന്നും വ്യാപക പരാതികളുമുണ്ട്.
ഡോക്ടര്‍മാര്‍ കൃത്യമായ രീതിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് സേവനം നല്‍കുന്നില്ലെതാണ് ഇതില്‍ പ്രധാനം. അസുഖം വരുന്ന കന്നുകാലികളെ പരിചരിക്കാന്‍ വീടുകളില്‍ ഡോക്ടര്‍മാര്‍ എത്തണമെങ്കില്‍ വാഹനം നിര്‍ബന്ധമാണെന്ന് വാശിപിടിക്കുന്നതായും പരാതിയുണ്ട്.
ഇതോടെ ഡോക്ടര്‍മാരുടെ സേവനം ഉപേക്ഷിക്കുകയും വിരമിച്ചതും അല്ലാത്തതുമായ മറ്റ് ജീവനക്കാരുടെ സേവനം തേടിയുമാണ് ക്ഷീരകര്‍ഷകര്‍ മൃഗപരിപാലനം നടത്തുന്നത്.
രാവിലെ എട്ട് മുതല്‍ മൃഗാശുപത്രികള്‍ തുറക്കണമൊണ് ചട്ടം എന്നാല്‍ ജില്ലയിലെ ഭൂരിഭാഗം മൃഗാശുപത്രികളും പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മുതലാണ്. ഞായറാഴ്ചകളില്‍ ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയും ചെയ്യും. മൃഗചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.