യുനൈറ്റഡ് നാഷൻസ്: നവംബർ 15ഓടെ ലോകജനസംഖ്യ 800 കോടിയിലെത്തും. 2023ഓടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും യു.എൻ റിപ്പോർട്ടിൽ പറയുന്നു.
ലോകജനസംഖ്യ ദിനമായ ജൂലൈ 11ന് യു.എൻ വേൾഡ് പോപുലേഷൻ പ്രോസ്‍പെക്ടസ്-2022 ഇതെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 2020 ഓടെ ലോക ജനസംഖ്യ വർധനവിൽ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. 1950നു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പ്രതിഭാസം. 2050ഓടെ കോംഗോ,ഈജിപ്ത്,ഇത്യോപ്യ,ഇന്ത്യ,നൈജീരിയ,പാകിസ്താൻ,ഫിലിപ്പീൻസ്,താൻസാനിയ എന്നീ രാജ്യങ്ങളിൽ ജനസംഖ്യ നിരക്കിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും യു.എൻ റിപ്പോർട്ട് പറയുന്നു.
2030 ഓടെ ലോക ജനസംഖ്യ 850 കോടിയിലെത്തും. 2050 ൽ 970 കോടിയാകും ജനസംഖ്യ. 2080കളിൽ അത് 1040 കോടിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.