ജനീവ: ലോകജനസംഖ്യയിൽ 10 ശതമാനം ആളുകൾക്കും കോവിഡ് ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന. േലാകാരോഗ്യ സംഘടനയിലെ 34 എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിൽ ഡോ. മൈക്കിൽ റയാനാണ് ഇക്കാര്യം പറഞ്ഞത്. ലോകത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ഭീഷണിയിലാണ്. കോവിഡ് വ്യാപനം തടയാനും മരണങ്ങൾ കുറക്കാനും പോംവഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്ക്-കിഴക്കൻ ഏഷ്യയിൽ കേസുകൾ വർധിക്കുകയാണ്. യൂറോപ്പിലും മെഡിറ്റനേറിയൻ രാജ്യങ്ങളിലും മരണങ്ങൾ കൂടുകയാണ്. ആഫ്രിക്കയിലും പടിഞ്ഞാറൻ പസിഫിക് രാജ്യങ്ങളിൽ നിന്നും നല്ല വാർത്തകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാനമായൊരു പഠനം ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റിയും നടത്തിയിരുന്നു.
വേൾഡോ മീറ്റർ വെബ്സൈറ്റിെൻറ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ 3,54,70,577 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 2,66,79,910 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 10,42,985 പേർ രോഗം ബാധിച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.