ജനീവ: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസുസ് ക്വാറന്റീനില്‍. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം വന്നതോടെ സ്വയം നിരീക്ഷണത്തിലേക്ക് പോകുകയാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്.
ലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ലെന്നും 10 ദിവസം വീട്ടിലിരുന്ന് ഡബ്ല്യു.എച്ച്.ഒയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാമാരിയെ ഒന്നിച്ച് നേരിടണമെന്നും ഡബ്ല്യു.എച്ച്.ഒയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം പറഞ്ഞു.
മാര്‍ച്ച് 11നാണ് കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.