ടെക്സാസ്: യു.എസിലെ ടെക്സാസിൽ ആൺസുഹൃത്തിന്റെ വീട് കത്തിച്ചതിന് യുവതി അറസ്റ്റിൽ. 23 കാരിയായ സെനൈദ മേരി സോട്ടോയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിന് സെനൈദ ആൺസുഹൃത്തിന്റെ കുടുംബ വീട് തകർത്ത് നിരവധി സാധനങ്ങൾ മോഷ്ടിക്കുകയും വീടിന് തീയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ വീട് കൊള്ളയടിച്ചതിനും തീവെച്ചതിനും കേസെടുത്തിട്ടണ്ട്.
സോട്ടോ സുഹൃത്തിനെ വിഡിയോ കാൾ ചെയ്തപ്പോൾ മറ്റൊരു സ്ത്രീയാണ് ഫോണെടുത്തത്. ഇത് സോട്ടോയെ ചൊടിപ്പിച്ചു. അതിൽ പ്രതിഷേധിച്ചാണ് സൃഹൃത്തിന്റെ വീട്ടിൽ മോഷ്ടിക്കുകയും ലിവിങ് റൂമിൽ തീവെക്കുകയും ചെയ്തത്.
അതിവേഗം വീടുമുഴുവൻ തീ പടർന്നു. ഇത് വിഡിയോ റെക്കോർഡ് ചെയ്ത ശേഷം പെൺകുട്ടി നിന്റെ വീട് നന്നായിരിക്കുന്നവെന്ന് കരുതുന്നതായി യുവാവിന് സന്ദേശമയച്ചു. 50,000 ഡോളറിന്റെ നാശനഷ്ടമാണ് വീടിനുണ്ടായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ ഫോണെടുത്തത് യുവാവിന്റെ ബന്ധുവാണെന്ന് പിന്നീട് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.