ഇന്ത്യ-പാകിസ്താൻ സമാധാനത്തിന് പിന്നിൽ ട്രംപെന്ന് വീണ്ടും യു.എസ്

വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിൽ സമാധാന കരാറിലെത്തുന്നതിന് കാരണക്കാരൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്ന് ആവർത്തിച്ച് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക് റൂബിയോയുടേതാണ് അവകാശവാദം.

ചൊവ്വാഴ്ച വൈറ്റ്ഹൗസിൽ മന്ത്രിസഭാ യോഗത്തിനിടെയാണ് റൂബിയോയുടെ പരാമർശം. ‘വളരെ അപകടകരമായ ഇന്ത്യ-പാകിസ്താൻ പ്രശ്നമടക്കം പലതും പരിഹരിച്ചത് പ്രസിഡന്റ് ട്രംപാണ് -റൂബിയോ പറഞ്ഞു.

പൊതുമാപ്പടക്കം ബൈഡൻ ഒപ്പിട്ട ഔദ്യോഗിക രേഖകൾ അസാധുവാക്കി ട്രംപ്

യു.എസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിട്ട എല്ലാ ഔദ്യോഗിക രേഖകളും അസാധുവായി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ഒപ്പുകൾ കൃത്യതയോടെ പകർത്താൻ സഹായിക്കുന്ന ഉപകരണമാണ് ഓട്ടോപെൻ. റിപ്പബ്ളിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റുമാർ മുമ്പും ഔദ്യോഗിക രേഖകളിൽ ഒപ്പിടാൻ ഓട്ടോപെൻ ഉപയോഗിച്ചിട്ടുണ്ട്. ‘കുപ്രസിദ്ധവും അനധികൃതവുമായ ഓട്ടോപെൻ ഉപയോഗിച്ച് ജോസഫ് ആർ ബൈഡൻ ജൂനിയർ ഒപ്പിട്ട എല്ലാ രേഖകളും, പ്രഖ്യാപനങ്ങളും, എക്സിക്യൂട്ടിവ് ഉത്തരവുകളും, മെമോറാണ്ടങ്ങളും കരാറുകളും അസാധുവായി പ്രഖ്യാപിക്കുന്നു, ഇവ ഇനിമുതൽ നിലനിൽക്കില്ല’ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘പൊതുമാപ്പും ഇളവുകളുമടക്കം കാര്യങ്ങൾ ഇത്തരത്തിൽ ഒപ്പിട്ട രേഖകൾ പ്രകാരം ലഭിച്ചവർക്കും നിലവിലെ നടപടി ബാധകമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വൈറ്റ്ഹൗസിൽ ആയിരക്കണക്കിന് ഔദ്യോഗിക രേഖകളിൽ തുടർച്ചയായി ഒപ്പിടേണ്ടി വരുന്നത് എളുപ്പമാക്കാൻ ഓട്ടോപെൻ സംവിധാനമാണ് പ്രസിഡന്റുമാർ പൊതുവെ ഉപയോഗിക്കാറ്. എന്നാൽ, ബൈഡൻ അമിതമായി ഓട്ടോപെന്നിനെ ആശ്രയിച്ചത് അദ്ദേഹത്തിന്റെ ഓഫീസിലെ നിയന്ത്രണമില്ലായ്മ വ്യക്തമാക്കുന്നതാണെന്നാണ് ട്രംപിന്റെ ആരോപണം. ബൈഡന്റെ അറിവുപോലുമില്ലാതെ ഒപ്പമുണ്ടായിരുന്നവർ പല നിർണായക തീരുമാനങ്ങളും എടുത്തിരുന്നുവെന്നടക്കം മുമ്പും ട്രംപ് വിമർശനമുന്നയിച്ചിട്ടുണ്ട്.

പ്രസിഡന്റ് പദവി ഒഴിയുന്നതിന് മുമ്പ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ നിരവധി കുടുംബാംഗങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും മുൻകൂർ മാപ്പ് നൽകിയിരുന്നു. ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശകരായ വ്യക്തികൾ വേട്ടയാടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു നടപടി. സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ബൈഡൻ ഉത്തരവുകളിൽ ഒപ്പിട്ടത്.

Tags:    
News Summary - US again says Trump behind India-Pakistan peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.