സൂര്യഗ്രഹണം ഭയന്ന് ഭർത്താവിനെ കുത്തിക്കൊന്ന് മക്കളെ കാറിൽ നിന്നെറിഞ്ഞ് യുവതി ആത്മഹത്യക്ക് ശ്രമിച്ചു

വാഷിങ്ടൺ: സൂര്യഗ്രഹണം ലോകാവസാന ലക്ഷണമാണെന്ന് ഭയന്ന് ഭർത്താവിനെ കുത്തിക്കൊന്നതിനു ശേഷം കുട്ടികളെ ഓടുന്ന കാറിൽ നിന്നെറിഞ്ഞ് യുവതിക്ക് ആത്മഹത്യക്ക് ശ്രമിച്ചു. യു.എസിലെ ലോസ് ആഞ്ജൽസിലാണ് സംഭവം. 34കാരിയും സമൂഹ മാധ്യമങ്ങളിൽ ജ്യോതിഷ വിഷയങ്ങൾ ചെയ്യുന്ന ഇൻഫ്ലുവെൻസറുമായ ഡാനിയേൽ ചെർക്കിയാഹ് ജോൺസൺ ആണ് ഭർത്താവിനെ കുത്തിക്കൊന്ന് കുഞ്ഞുങ്ങളെ കാറിൽ നിന്നെറിയുകയും ചെയ്തത്. രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു. മറ്റേയാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റർ വേഗതയിൽ കാർ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു.

സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ 'ആത്മീയ യുദ്ധം' എന്നായിരുന്നു ഡാനിയേൽ കുറിച്ചത്. ഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് ഇവർ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഗ്രഹണത്തിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ അക്രമം നടത്തിയത്.

ആദ്യം പങ്കാളി ജേലൻ അലൻ ചേനിയുമായി വഴക്കിട്ടു. പിന്നീട് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇവർ എട്ടുമാസമുള്ള കുഞ്ഞിനെയും ഒമ്പതുവയസുള്ള കുട്ടിയേയും കൂട്ടി കാറിൽ ദേശീയപാത 405ലേക്ക് കടന്നു. അതിവേഗത്തിൽ ദേശീയപാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ഇവർ കുട്ടികളെ കാറിൽ നിന്നു പുറത്തേക്കെറിഞ്ഞത്. ഏപ്രിൽ നാലിന് തന്റെ എക്‌സിൽ 'ലോകം മാറുകയാണ് ശരിയായ ചേരി തിരഞ്ഞെടുക്കണമെന്ന്' ഡാനിയേൽ കുറിച്ചിരുന്നു. തൊട്ടടുത്ത ദിവസം ലോകാവസാനമടുത്തുവെന്നും അവർ കുറിച്ചു. തന്റെ അക്കൗണ്ടിലൂടെ ജ്യോതിഷത്തിന് പുറമെ കോൺസ്പിറസി തിയറികളും ഡാനിയേൽ പ്രചരിപ്പിച്ചിരുന്നു. കോവിഡ് സമയത്ത് വാക്‌സിനുകൾക്കെതിരെയും ഇവർ പോസ്റ്റിട്ടിരുന്നു.

Tags:    
News Summary - Upset' over eclipse astrology influencer stabs partner throws kids out of car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.