വാഷിങ്ടൺ: യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡൻറ് വ്ലാഡമീർ പുടിന് ശക്തമായ മുന്നറിയിപ്പുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. യുക്രെയ്ൻ ആക്രമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ പുടിനുമേൽ ഉപരോധമേർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ അമേരിക്ക സ്വീകരിക്കുമെന്ന് ബൈഡൻ പറഞ്ഞു.
റഷ്യയുടെ തെക്ക്-പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യത്തിനെതിരെ അവർ നീങ്ങിയാൽ ശക്തമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ബൈഡൻ പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബൈഡേൻറയും പ്രസ്താവന. അതേസമയം, യു.എസും മറ്റ് പാശ്ചാത്യരാജ്യങ്ങളുമാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് ഇക്കാര്യത്തിലെ റഷ്യയുടെ നിലപാട്. യുക്രെയ്ൻ ആക്രമിക്കുമെന്ന വാർത്തകളും റഷ്യ നിരസിച്ചിട്ടുണ്ട്.
യുക്രെയ്നതിരെ റഷ്യ നീങ്ങുകയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അധിനിവേശമായിരിക്കുമതെന്ന് ബൈഡൻ പറഞ്ഞു. നാറ്റോയിലെ ഒരംഗത്തിനും ആശങ്കവേണ്ട. ഏതെങ്കിലും ഒരു രാജ്യത്തിന് പ്രശ്നമുണ്ടായാൽ അവരുടെ രക്ഷക്കായി നാറ്റോയെത്തുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. നിലവിൽ യു.എസ് സൈന്യത്തെ യുക്രെയ്നിലേക്ക് അയക്കാൻ പദ്ധതിയില്ലെന്നും ബൈഡൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.