മനില: മധ്യ ഫിലിപ്പീൻസിൽ ആഞ്ഞടിച്ച കൽമേഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ 66 പേർ മരിച്ചു. 26 പേരെ കാണാതായി. സെബു പ്രവിശ്യയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആളുകൾ മേൽക്കൂരകളിൽ അഭയം പ്രാപിക്കുകയും വാഹനങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു.
അഗുസാൻ ഡെൽ സുർ പ്രവിശ്യയിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട വ്യോമസേനയുടെ ഹെലികോപ്ടർ തകർന്നുവീണ് ആറു പേർ മരിച്ചു. സെബുവിൽ 79 പേരുടെ ജീവനെടുത്ത 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽനിന്ന് കരകയറുന്നതിനിടെയാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.
ദുരന്തത്തിൽ യു.എസ് അനുശോചനം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കൽമേഗി ചുഴലിക്കാറ്റ് വിയറ്റ്നാമിലേക്കും തായ്ലൻഡിലേക്കും നീങ്ങിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.