വാഷിങ്ടൺ: പീഡനപരാതി നൽകിയ എഴുത്തുകാരിക്കെതിരെ ട്രംപിനു പകരം കോടതിയിൽ യു.എസ് നീതിന്യായ വകുപ്പ് ഹാജരാകുന്നത് കോടതി തടഞ്ഞു. ഇ. ജീൻ കാരൊൾ എന്ന എഴുത്തുകാരിയാണ് 1990കളിൽ ട്രംപ് തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ചത്.
കാരൊൾ നുണ പറയുന്നവളെന്ന് അധിക്ഷേപിച്ച് ഇതിനെതിരെ ട്രംപ് രംഗത്തുവന്നു. തെന്ന അപകീർത്തിപ്പെടുത്തുെന്നന്ന് അധിക്ഷേപിച്ച് കാരൊൾ നൽകിയ മാനനഷ്ടക്കേസിൽ ട്രംപിനു വേണ്ടി നീതിന്യായ വകുപ്പ് കോടതിയിൽ ഹാജരാകുന്നതാണ് കോടതി തടഞ്ഞത്.
ഇതോടെ കേസിൽ ട്രംപ് പ്രതിയായി തുടരും. ട്രംപിനെതിരെ വ്യക്തിപരമായി പരാതി നൽകാമെന്നും സർക്കാർ വകുപ്പ് ഇടപെടരുതെന്നും മൻഹാട്ടൻ ഫെഡറൽ ജില്ല കോടതി ജഡ്ജി ലൂയിസ് എ. കപ്ലാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.