പെഷാവർ: പാകിസ്താനിൽ വ്യത്യസ്ത സ്ഫോടനങ്ങളിലായി കുട്ടികളടക്കം മൂന്നുപേർ കൊല്ലപ്പെടുകയും 16പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ വടക്കൻ വസീറിസ്താനോട് ചേർന്ന ബന്നു ജില്ലയിൽ പൊലീസ് സ്റ്റേഷന് സമീപമാണ് ഒരു സ്ഫോടനമുണ്ടായത്. ഇതിൽ കുട്ടിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. പൊലീസ് സ്റ്റേഷനുപുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ ഒരു കുഞ്ഞ് മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടികൾ സമീപത്തെ വയലിൽ കളിക്കുമ്പോൾ ശ്രദ്ധയിൽപെട്ട മോർട്ടാർ ഷെൽ വീട്ടിലേക്ക് എടുത്തുകൊണ്ടുപോയത് പൊട്ടിത്തെറിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.