ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രധാനപ്പെട്ട നഗരം പിടിച്ചെടുത്ത് ഭീകരവാദികൾ. ബലൂചിസ്താൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിലുള്ള സൊറാബ് നഗരമാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി പിടിച്ചെടുത്തത്. ഭീകരവാദികളുടെ ഏറ്റുമുട്ടലിൽ മുതിർന്ന പാകിസ്താൻ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
സർക്കാർ ഓഫിസുകൾ നശിപ്പിച്ച ഭീകരവാദികൾ, ബാങ്ക് കൊള്ളയടിക്കുകയും നിരവധി ഉദ്യോഗസ്ഥരുടെ വസതികൾക്ക് തീയിട്ടതായും ബലൂചിസ്താൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു. അതിർത്തി സുരക്ഷ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങി. അഡീഷനൽ ഡെപ്യൂട്ടി കമീഷണർ (റവന്യൂ) ഹിദായത്ത് ബുലേദി ബലൂചാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.