അഫ്ഗാനില്‍ വെടിവെപ്പില്‍ 10 മരണം, 16 പേര്‍ക്ക് പരിക്ക്

കാബൂള്‍: കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന സംഘടനയുടെ ക്യാമ്പില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ തോക്കു ചൂണ്ടി എത്തിയെന്നും ഷിയ ഹസറ വിഭാഗക്കാര്‍ ആരെല്ലാമെന്ന് അന്വേഷിച്ച് വെടിവെപ്പ് നടത്തിയെന്നും പരിക്കേറ്റ ഒരാള്‍ പറഞ്ഞു.

വടക്കന്‍ അഫ്ഗാനിലെ ബഗ്ലാന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ബ്രിട്ടന്‍ ആസ്ഥാനമായ ഹാലോ ട്രസ്റ്റിന്റെ ക്യാമ്പില്‍ ഈ സമയം 110 ജോലിക്കാര്‍ ഉണ്ടായിരുന്നു. ഒരു വിഭാഗം ആളുകളെ ആളുകളെ തെരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹാലോ ചീഫ് എക്‌സിക്യുട്ടീവ് ജെയിംസ് കൊവാന്‍ പ്രതികരിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തതായി സൈറ്റ് ഇന്റലിജന്‍സ് മോണിറ്ററിങ് ഗ്രൂപ് പിന്നീട് അറിയിച്ചു. നേരത്തെ, സര്‍ക്കാര്‍ താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞെങ്കിലും താലിബാന്‍ നിഷേധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.