കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ രാജിയാവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയായി അധികാരമേറ്റ റനിൽ വിക്രമസിംഗെ. ഗോടബയയുടെ രാജിയാവശ്യപ്പെട്ട് ഏപ്രിൽ ഒമ്പതു മുതലാണ് പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. പ്രതിഷേധകരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ പുതിയ കമ്മിറ്റിയെ നിയമിച്ചതായും വിക്രമസിംഗെ വ്യക്തമാക്കി.
മഹിന്ദ രാജപക്സ രാജിവെച്ചതോടെയാണ് ഗോടബയ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ചത്. അതിനിടെ മേയ് 18ന് എൽ.ടി.ടി.ഇ രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്ന ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി. ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. അതിനിടെ, ഇന്ത്യയിൽ 400,000 മെട്രിക് ടൺ ഡീസൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.