വാഷിങ്ടൺ: വാഷിങ്ടൺ: അമേരിക്കയിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി രാജ്യത്തുതന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികളുടെ വിസ ഫീസ് കുത്തനെ ഉയർത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫീസ് ലക്ഷം യു.എസ് ഡോളറിലേക്ക് ഉയർത്താനാണ് നീക്കമെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. നേരത്തെ, എച്ച്1-ബി വിസ ലക്ഷം ഡോളറാക്കി ഉയർത്തിയത് യു.എസ് കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അടുത്ത നടപടി. വിദ്യാർഥികൾക്കായുള്ള എഫ്-1 വിസക്ക് അനുബന്ധമായി നൽകുന്ന ഒ.പി.ടി (ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയിനിങ്) വിസ ഫീസ് ആണ് വർധിപ്പിക്കാനുള്ള നീക്കം ഹോം ലാൻഡ് ഡിപ്പാർട്ട്മെന്റ് നടത്തുന്നത്. 2024ലെ കണക്കുപ്രകാരം, 4.19 ലക്ഷം പേർ ഒ.പി.ടി വിസ എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.