ഇറക്കുമതിക്ക് വിദേശനാണയമില്ല; ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക

കൊളംബോ: സ്വകാര്യ ബാങ്കുകളിൽ വിദേശ നാണ്യ കരുതൽ ശേഖരം കുറഞ്ഞതോടെ ഭക്ഷ്യ ഇറക്കുമതി നിലച്ച ശ്രീലങ്കയിൽ ഭക്ഷ്യ അടിയന്തരാവസ്ഥ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയാണ് അടിയന്തരാവസ്ഥ എത്തുന്നത്. പഞ്ചസാര, അരി തുടങ്ങിയ അവശ്യ വസ്തുക്കൾ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് പ്രസിഡന്‍റ് ഗോടബയ രാജപക്സ പറഞ്ഞു.

കടുത്ത നിയന്ത്രണം നിലവിൽവന്നതോടെ വ്യപാരികളിൽനിന്ന് ഭക്ഷ്യ ശേഖരം പിടിച്ചെടുക്കാനും അവശ്യവിഭവങ്ങൾ കൂട്ടിെവക്കുന്നവരെ അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ടാകും. വില നിയന്ത്രണം പൂർണമായി സർക്കാറിനാകും. ഇതിനായി മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ അവശ്യ സേവന വിഭാഗം കമീഷണർ ജനറലായി പ്രഖ്യാപിച്ചു. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയടക്കമുള്ളവയുടെ വിതരണം അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലാകും.

ലഭ്യത തീരെ കുറഞ്ഞതോടെ അടുത്തിടെ അരി, പഞ്ചസാര, ഉള്ളി, കിഴങ്ങ് തുടങ്ങിയവക്ക് വില കുത്തനെ കൂടിയിരുന്നു. പാൽപൊടി, മണ്ണെണ്ണ എന്നിവ കിട്ടാതാകുകയും ചെയ്തു. കോവിഡ് കേസുകളിൽ രാജ്യം ഉഴറുന്നതിനിടെയാണ് പുതിയ വെല്ലുവിളിയായി ഭക്ഷ്യ അടിയന്തരാവസ്ഥയും.

2.1 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഭക്ഷ്യ വസ്തുക്കൾ പൂഴ്ത്തിവെക്കുന്നവർക്ക് അടുത്തിടെ ശിക്ഷ വർധിപ്പിച്ചിരുന്നു. കോവിഡ് മഹാമാരിയിൽ സമ്പദ്വ്യവസ്ഥ താറുമാറിലായ രാജ്യത്ത് വിദേശ വാഹനങ്ങൾ, ഭക്ഷ്യ എണ്ണ, മഞ്ഞൾ തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്.

2019 നവംബറിൽ വിദേശ നാണയ ശേഖരം 750 കോടി ഡോളറായിരുന്നത് കഴിഞ്ഞ ജൂലൈ അവസാനത്തിൽ 280 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്.

പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി അവശേഷിച്ച വിദശേ നാണയ ശേഖരം കൂടി ഊറ്റുമെന്നതിനാൽ വാഹനയാത്ര കുറക്കാനും നിർദേശമുണ്ട്. എണ്ണ ഉപഭോഗം കുറഞ്ഞില്ലെങ്കിൽ വർഷാവസാനത്തോടെ ഇവക്കും റേഷനിങ് ഏർപെടുത്തുമെന്നാണ് മുന്നറിയിപ്പ്. 

Tags:    
News Summary - Sri Lanka declares food emergency as forex crisis worsens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.